ഭോപ്പാൽ: ഖാർഗോൺ ആക്രമണത്തിന് ഇരയായ കുടുംബങ്ങൾക്ക് താങ്ങായി സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയും. നാശനഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങൾക്കായി ഒരു കോടിരൂപ സഹായ ധനമാണ് അനുവദിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി ശിവ രാജ് സിംഗ് ചൗഹാൻ പറഞ്ഞു. രാം നവമി ആഘോഷത്തിനിടയിലേക്ക് ഇസ്ലാമിക തീവ്രവിഭാഗം ആക്രമണം അഴിച്ചുവിടുകയായിരുന്നു. അക്രമികളെ തിരിഞ്ഞു പിടിച്ച ജില്ലാ ഭരണകൂടം അവർ താമസിച്ചിരുന്ന വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തതോടെയാണ് സംഭവം ലോകശ്രദ്ധയിലെത്തിയത്.
രാമ നവമി ഘോഷയാത്രകൾ നടക്കുന്നതിനിടെ അക്രമികൾ അതിരൂക്ഷമായി കല്ലേറ് നടത്തുകയായിരുന്നു. സമാധാനത്തോടേയും ആഹ്ലാദത്തോടേയും എല്ലാ വർഷവും നടക്കാറുള്ള ആഘോഷത്തിനെതിരെയാണ് മതമൗലികവാദികൾ അഴിഞ്ഞാടിയത്. രാം നവമി അലങ്കോലപ്പെടുത്താന്‍ മനപൂർവ്വമാണ് മതമൗലികവാദികൾ രാജ്യമെമ്പാടും ശ്രമിക്കുന്നതെന്ന് മന്ത്രി വിശ്വാസ് നാരംഗ് ആരോപിച്ചു.
ആക്രമണത്തിൽ കൃത്യമായ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്നും ഇത് സംസ്ഥാനത്തെ പൊതുരാഷ്ട്രീയ വിശ്വാസം തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്നും നാരംഗ് പറഞ്ഞു. കോൺഗ്രസ് മുതിർന്ന നേതാവ് ദ്വിഗ് വിജയ് സിംഗ് ബിജെപി വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന നടത്തിയ പ്രസ്താവനയേയും നാരംഗ് തള്ളി.
Comments