പത്തനംതിട്ട: ആറന്മുളയിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പരുത്തുംപാറ സ്വദേശി സജി (46) ആണ് മരിച്ചത്. സംഭവത്തിൽ കളരിക്കോട് വടക്കേതിൽ റോബിനെതിരെ (26) പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. കൊല്ലപ്പെട്ട സജിയും പ്രതി റോബിനും മുൻപ് സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ഇരുവരും പിണക്കത്തിലായി.
കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സജിയെ ആദ്യം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. രാത്രിയോടെ സജി മരിച്ചു. ഇരുവരുടേയും പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ച സുഹൃത്ത് സന്തോഷിനും കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി റോബിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Comments