കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും മാദ്ധ്യമപ്രവർത്തകന് നേരെ ആക്രമണം. അഫ്ഗാനിസ്ഥാനിലെ മാദ്ധ്യമ സ്വാതന്ത്ര്യം ചർച്ചയാകുന്നതിനിടെയാണ് വീണ്ടും മുഖ്യധാര ചാനലിലെ മാദ്ധ്യമ പ്രവർത്തകന് നേരെ ആക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ പ്രമുഖ ചാനലായ ഐടിവിയിലെ അവതാരകനായ മൊഹിബുള്ള ജലീലിയ്ക്ക് നേരെയാണ് താലിബാന്റെ ആക്രമണമുണ്ടായത്. മൊഹിബുള്ളയെ ചെക്ക് പോയിന്റിൽ വെച്ച് ആയുധധാരികളായ താലിബാൻ ഭീകരർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തടങ്കലിലാക്കിയതിന്റെ കാരണം ചോദിച്ചപ്പോൾ നിങ്ങൾ പത്രപ്രവർത്തകനാണെന്നും ഈ മാതൃഭൂമി നശിപ്പിച്ചത് നിങ്ങളാണെന്നും പറഞ്ഞുവെന്ന് മൊഹിബുള്ള പറഞ്ഞു.ഏത് രാജ്യത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് ചോദിച്ചും മർദ്ദിച്ചെന്ന് യുവാവ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഫാഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതിന് ശേഷം 140 ലധികം മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ഭീകരരുടെ ആക്രമണം ഉണ്ടായതായാണ് വിവരം. നിരവധി മാദ്ധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്തിരുന്നു.
Comments