ന്യൂഡൽഹി: ജഹാംഗീർപുരിയിൽ കഴിഞ്ഞ 16 ന് ഹനുമാൻ ജയന്തി ശോഭയാത്രയ്ക്കു നേരെ മതഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ വെടിയുതിർത്ത സോനു ചിക്ന നിരപരാധിയാണെന്ന് കുടുംബം. സോനു നിരപരാധിയാണെന്നും മസ്ജിദിനെ സംരക്ഷിക്കാൻ അവൻ വെടിയുതിർക്കാൻ നിർബന്ധിതനാവുകയുമായിരുന്നുവെന്ന് സോനു ചിക്നയുടെ സഹോദരി പറഞ്ഞു.മാദ്ധ്യമങ്ങൾ വിഷയം പെരുപ്പിച്ച് കാണിക്കുകയാണെന്നും മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രതിയുടെ അമ്മ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം സോനു ചിക്നയുടെ വീട് പരിശോധനയ്ക്കെത്തിയ പോലീസിന് നേരെ വീട്ടുകാർ കല്ലെറിഞ്ഞിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് പോലീസ് രംഗം ശാന്തമാക്കിയത്.ഹനുമാൻ ജയന്തി ശോഭയാത്രയിൽ പങ്കെടുക്കാനെത്തിയ മുഴുവൻ പേരെയും യാതൊരു പ്രകോപനവുമില്ലാതെ കൊലപ്പെടുത്താനായിരുന്നു മതമൗലിക വാദികൾ ലക്ഷ്യമിട്ടിരുന്നതായാണ് റിപ്പോർട്ടുകൾ.
വടക്കുകിഴക്കൻ ഡൽഹിയെ പിടിച്ചുകുലുക്കിയ ജഹാംഗീർപുരി അക്രമക്കേസിൽ നിയമവിരുദ്ധമായ 20 പ്രതികളെയും 2 പ്രായപൂർത്തിയാകാത്തവരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതോടൊപ്പം 3 തോക്കുകളും 5 വാളുകളും പ്രതികളുടെ പക്കൽ നിന്ന് പോലീസ് പിടികൂടിയിട്ടുണ്ട്
Comments