ലക്നൗ : ഉത്തർപ്രദേശിൽ ബിജെപിയെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ മുസ്ലീം യുവാവിനോട് മതതീവ്രവാദികളുടെ ക്രൂരത. മസ്ജിദിൽ പ്രാർത്ഥനയ്ക്കെത്തുന്നതിന് വിലക്കേർപ്പെടുത്തി. ബിജെപിയിൽ തുടർന്നാൽ ഭൂലോകത്തു നിന്നും ഇല്ലാതാക്കുമെന്ന ഭീഷണിയുമുണ്ട്.
കോട്വാലി സ്വദേശി മുഹമ്മദ് ലുക്മാൻ ആണ് ജിഹാദികളുടെ പ്രതികാര നടപടികൾക്ക് ഇരയായത്. ന്യൂനപക്ഷ മോർച്ചയുടെ ജനറൽ സെക്രട്ടറി കൂടിയായിരുന്ന ലുക്മാനെതിരെ നേരത്തെ തന്നെ ഭീഷണി നിലനിന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മസ്ജിദിൽ പ്രാർത്ഥനയ്ക്ക് എത്തിയ ലുക്മാനെ ബിജെപിയെ പിന്തുണയ്ക്കുന്ന കാരണം ചൂണ്ടിക്കാട്ടി മതതീവ്രവാദികൾ തടയുകയായിരുന്നു.
ലുക്മാന് നേരെ കാഫിർ എന്ന് മുഴക്കിയായിരുന്നു ജിഹാദികൾ വളഞ്ഞത്. പ്രാർത്ഥിയ്ക്കാൻ അനുവദിക്കണമെന്ന് ലുക്മാൻ താഴ്മയായി പറഞ്ഞെങ്കിലും ഇവർ അനുവദിച്ചില്ല. തുടർന്ന് കാഫിർ എന്ന് പറഞ്ഞ് കയ്യിൽ കരുതിയിരുന്ന വടികൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് ആണ് ലുക്മാനെ രക്ഷിച്ചത്. യുവാവിന്റെ പരാതിയിൽ മതതീവ്രവാദികൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചതിന്റെ പേരിൽ ഒരു യുവാവിനെ അക്രമാസക്തരായ മതമൗലികവാദികൾ മർദ്ദിച്ചു കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് സമാന സംഭവം ആവർത്തിക്കുന്നത്.
Comments