ജയ്പൂർ: വികസനത്തിനെന്ന വ്യാജേന രാജസ്ഥാനിലെ അൽവാർ ജില്ലയിലെ രാജ്ഗഢിൽ ഉദ്യോഗസ്ഥർ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദു ക്ഷേത്രവും നൂറുകണക്കിന് വീടുകളും തകർത്തു. ക്ഷേത്രത്തിന്റെ മേൽക്കൂരയും തൂണുകളും ജെസിബി ഉപയോഗിച്ച് തകർക്കുകയും ക്ഷേത്രത്തിലെ ശിവലിംഗമടക്കം ഡ്രില്ലുകൾ ഉപയോഗിച്ച് പിഴുതെറിഞ്ഞെന്നാണ് റിപ്പോർട്ട്. 150 ഓളം സാധാരണക്കാരുടെ വീടുകളും തകർത്തിട്ടുണ്ട്.
റോഡ് വീതി കൂട്ടൽ എന്ന പേരിലാണ് വീടുകളും ക്ഷേത്രങ്ങളും തകർത്തത്.പതിറ്റാണ്ടുകൾക്ക് മുമ്പ് സർക്കാർ തന്നെ അനുവദിച്ച പല കടകളും വാടകക്കാർക്ക് നോട്ടീസ് നൽകാതെ പൊളിച്ചുമാറ്റിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.വീടുകളും സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർ തങ്ങളുടെ കൈവശം മതിയായ രേഖകളുണ്ടെന്നും ഇത് വക വെക്കാതെയാണ് നഗരസഭ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയതെന്ന് ആരോപിക്കുന്നു. ഏപ്രിൽ 17ന് ആണ് റോഡ് വീതി കൂട്ടലിനായി കെട്ടിടങ്ങൾ പൊളിക്കാൻ ആരംഭിച്ചത്
അതേസമയം വികസനത്തിനെന്ന വ്യാജേന ക്ഷേത്രങ്ങളും സാധാരണക്കാരുടെ വീടുകളും തകർത്തതിനെതിരെ ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് സർക്കാർ ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തിയെന്ന് അദ്ദേഹം വിമർശിച്ചു.
കരൗലിയിലും ജഹാംഗീർപുരിയിലും കണ്ണീരൊഴുക്കുകയും ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നു – ഇതാണ് കോൺഗ്രസിന്റെ മതേതരത്വം എന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
Comments