കാഞ്ഞങ്ങാട്:കാസർകോട് വൻ എംഡിഎംഎ വേട്ട. 200 ഗ്രാം എംഡിഎംഎയുമായി നാലുപേരെ കാസർകോട് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. വിപണിയിൽ പത്തുലക്ഷത്തിലേറെ രൂപ വിലവരുന്ന മാരകമയക്കുമരുന്നാണ് പ്രതികളിൽ നിന്നും പിടികൂടിയത്.
കാസർകോട് സ്വദേശികളായ സെമീർ, ഷെയ്ക്ക് അബ്ദുൽ നൗഷാദ്, ഷാഫി, ദക്ഷിണ കന്നഡ ബണ്ട്വാൾ സ്വദേശി അബൂബക്കർ സിദ്ദിക്ക് എന്നിവരാണ് ആദൂർ കുണ്ടാറിൽവച്ച് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം ഇവരെ പിന്തുടർന്നു. കുണ്ടാറിൽവച്ച് എക്സൈസ് വാഹനം വട്ടമിട്ടാണ് പ്രതികളെ പിടികൂടിയത്. ബെംഗളൂരുവിൽനിന്നാണ് എംഡിഎംഎ കൊണ്ടുവന്നത് എന്ന് ഇവർ വെളിപ്പെടുത്തി. അവിടെ തന്നെയുള്ള ലാബിലാണ് ഉൽപാദനവും.
ഇവരിൽനിന്ന് ട്യൂബുകൾ, , വാട്ടർ പൈപ്പുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളിലെ ആവശ്യക്കാരെ ലക്ഷ്യമിട്ടാണ് ഇവർ മാരക ലഹരിമരുന്ന് കടത്തിയത് എന്നാണ് സൂചന.
Comments