ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ പരോളിൽ പുറത്തിറങ്ങിയ തടവ് പുള്ളികൾ ഉടൻ ജയിലിലേക്ക് മടങ്ങി പോകേണ്ടി വരുമെന്ന് സുപ്രീം കോടതി. അടുത്ത വെള്ളിയാഴ്ച ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ടി.പി കൊലക്കേസ് പ്രതികൾ ഉൾപ്പെടെ പരോൾ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം.
ടിപി കൊലക്കേസ് പ്രതികളായ മുഹമ്മദ് ഷാഫി, ടികെ രജീഷ്, കെ.സി രാമചന്ദ്രൻ ഉൾപ്പെടെ വിവിധ കേസുകളിലെ പ്രതികളാണ് പരോൾ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കൊറോണ കാലത്ത് പരോളിൽ പുറത്തിറങ്ങിയവർ ആവശ്യത്തിന് ആസ്വദിച്ചു. ഇനി ജയിലിലേക്ക് മടങ്ങി പോകണമെന്ന് കോടതി നിർദ്ദേശിച്ചു.
നിലവിൽ കേരളത്തിൽ കൊറോണ ഭീഷണിയില്ലെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവുവും ജസ്റ്റിസ് ബി.ആർ ഗവായിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊറോണ രൂക്ഷമായ സാഹചര്യത്തിലാണ് രാജ്യത്തെ തടവ് പുള്ളികൾക്ക് പരോൾ അനുവദിച്ചത്.
Comments