ചെന്നൈ : സാമ്പത്തിക തകർച്ചയെ തുടർന്ന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായതോടെ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം 18 പേരാണ് ശ്രീലങ്കയിൽ നിന്ന് രക്ഷപ്പെട്ട് രാജ്യത്തെത്തിയത്. രാമേശ്വരം തീരത്തെത്തിയ ഇവരെ മറൈൻ പോലീസ് രക്ഷപ്പെടുത്തി.
നാല് മാസം ഗർഭിണിയായ സ്ത്രീയും ഒന്നര വയസ് പ്രായമുള്ള കുട്ടിയുമുൾപ്പെടെ 13 പേർ ആദ്യ ബാച്ചിൽ ഉണ്ടായിരുന്നു. രണ്ടാമത്തെ സംഘത്തിൽ 5 പേരാണ് ഉണ്ടായിരുന്നത്. പോലീസ് ഇവരെ മണ്ഡലം അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി.
മാർച്ച് 22 മുതൽ ഇന്നലെ വരെ 60 പേർ ശ്രീലങ്കയിൽ നിന്ന് രാജ്യത്തെത്തിയിട്ടുണ്ട്. പട്ടിണിയും ദാരിദ്ര്യവും കൊണ്ട് വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് ആളുകൾ ദ്വീപ് രാജ്യത്ത് നിന്നും പുറത്തുവരാൻ ശ്രമിക്കുന്നത്. ശ്രീലങ്കയിലെ ഗൾഫ് ഓഫ് മൂന്നാറിൽ നിന്ന് മത്സ്യബന്ധന ബോട്ടുകളിലാണ് പലരും എത്തിയത്.
Comments