ന്യൂഡൽഹി: ബിരുദം അടക്കമുള്ള ഉപരിപഠനത്തിന് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ പാകിസ്താനിലേക്ക് പോവരുതെന്ന് നിർദ്ദേശിച്ച് കേന്ദ്രസർക്കാർ.യുജിസിയും ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജ്യൂക്കേഷനും സംയുക്തമായാണ് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയത്. പാകിസ്താനിൽ നിന്നും നേടുന്ന ബിരുദങ്ങൾക്ക് ഇന്ത്യയിൽ അംഗീകാരമില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിലെത്തുന്ന വിദേശ പൗരന്മാർക്കും പാകിസ്താനിൽ നിന്ന് നേടിയ വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥആനത്തിൽ രാജ്യത്ത് ജോലിയോ ഉപരിപഠനമോ തേടുന്നതിന് യോഗ്യനല്ലെന്ന് കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പാകിസ്താനിൽ നിന്ന് ഉന്നതബിരുദം നേടുകയും ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയും ചെയ്ത കുടിയേറ്റക്കാർക്കൊപ്പം അവരുടെ കുട്ടികൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി ലഭിച്ചതിന് ശേഷം ഇന്ത്യയിൽ ജോലി തേടാൻ അർഹതയുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ അംഗീകാരമില്ലാത്ത എന്തിനെങ്കിലും വേണ്ടി വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അധ്വാനിച്ച പണം പാഴാക്കരുത്. അടുത്തകാലത്തായി ഇന്ത്യക്കാരായ വിദ്യാർത്ഥികൾ പല പ്രശ്നങ്ങൾ കാരണം വിദേശരാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയാതെ വന്നതിനാൽ പഠനത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ കാണുന്നുണ്ടെന്നും യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് ചെയർമാർ ജഗദീഷ് കുമാർ വ്യക്തമാക്കി.
് മുൻപ് ചൈനയിലെ സർവ്വകലാശാലകളിൽ നിന്ന് ഓൺലൈനായി നേടുന്ന ബിരുദങ്ങൾക്ക് അംഗീകാരമില്ലെന്ന് യുജിസി വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പാകിസ്താനിലെ ബിരുദങ്ങൾക്കും അംഗീകാരമില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നത്.
Comments