ജയ്പൂർ : വികസനത്തിനെന്ന വ്യാജേന തകർത്ത മൂന്ന് ക്ഷേത്രങ്ങളും പുനർനിർമ്മിക്കുമെന്ന് ഉറപ്പ് നൽകി ആൽവാർ ജില്ലാ ഭരണകൂടം . ക്ഷേത്രങ്ങളുടെ മേൽക്കൂരയും തൂണുകളും ജെസിബി ഉപയോഗിച്ച് തകർക്കുകയും ക്ഷേത്രത്തിലെ ശിവലിംഗമടക്കം ഡ്രില്ലുകൾ ഉപയോഗിച്ച് പിഴുതെറിയുകയും ചെയ്തിരുന്നു.
ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് മൂന്ന് ക്ഷേത്രങ്ങളും ചില കടകളും , വീടുകളും തകർത്തത് . തൊഴുത് പറഞ്ഞിട്ടും വക വയ്ക്കാതെയാണ് റോഡ് വീതി കൂട്ടലിന്റെ പേരിൽ വീടുകളും ക്ഷേത്രങ്ങളും തകർത്തത്. സംഭവത്തിനെതിരെ നാട്ടുകാരും, ഭക്തജനങ്ങളും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് സർക്കാർ ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തിയെന്ന് വിമർശിച്ച് .ബിജെപി നേതാവ് അമിത് മാളവ്യയും രംഗത്തെത്തി.
ക്ഷേത്രം തകർത്തതിനു പിന്നിൽ കോൺഗ്രസാണെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പൂണിയ ആരോപിച്ചു. തങ്ങളുടെ കൈവശം മതിയായ രേഖകളുണ്ടെന്നും ഇത് വക വെക്കാതെയാണ് നഗരസഭ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയതെന്നും വീടുകൾ നഷ്ടപ്പെട്ടവർ ആരോപിച്ചിരുന്നു
Comments