ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. പുൽവാമയിലെ പഹൂ ഏരിയയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ വധിച്ചതായി കശ്മീർ പോലീസ് അറിയിച്ചു. മറ്റ് രണ്ട് ഭീകരർ കൂടി സൈന്യത്തിന്റെ വലയത്തിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസമായി കശ്മീരിലുണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തെ ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചിരുന്നു. കുൽഗാമിലും പുൽവാമയിലുമാണ് ഇവരെ വകവരുത്തിയത്. അതിന് മുമ്പ് ജമ്മുവിലെ സഞ്ചാവനിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷെ ഭീകരരും കൊല്ലപ്പെട്ടിരുന്നു.
ഞായറാഴ്ച രാവിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരെ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പാകിസ്താൻ സ്വദേശികളായ സുൽത്താൻ പത്താൻ, സബിയുള്ള എന്നീ ജെയ്ഷെ ഭീകരരാണ് ഇവർ. 2018 മുതൽ ഭീകരപ്രവർത്തനത്തിൽ സജീവമായിരുന്നു എന്നാണ് കണ്ടെത്തൽ. ഏറ്റുമുട്ടലിനൊടുവിൽ ഇവരുടെ പക്കൽ നിന്നും എകെ റൈഫിളുകളും ഗ്രനേഡുകളും കണ്ടെത്തിയിരുന്നു.
Comments