ഹൈദരാബാദ് : ചികിത്സയിലിരിക്കേ മുതിർന്ന വനിതാ നേതാവ് മരിച്ചതിന് പിന്നാലെ തെലങ്കാനയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് കമ്യൂണിസ്റ്റ് ഭീകരർ. ഇരുനില ബസിന് തീയിട്ടു. അല്ലൂരി സീതാരാമ രാജു ജില്ലയിലായിരുന്നു സംഭവം.
നേതാവ് നർമ്മടക്കയുടെ മരണത്തിൽ പ്രതിഷേധിച്ചാണ് കമ്യൂണിസ്റ്റ് ഭീകരർ വ്യാപക ആക്രമണം നടത്തുന്നത്. ഹൈദരാബാദിൽ നിന്നും ഒഡീഷയിലേക്ക് പോകുന്ന ബസിനാണ് തീയിട്ടത്. സുക്മ ജില്ലയ്ക്ക് സമീപം ബസ് തടഞ്ഞ കമ്യൂണിസ്റ്റ് ഭീകരർ യാത്രക്കാരെ ഭീഷണിപ്പെടുത്തി ഇറക്കി വിട്ട ശേഷം ബസിന് തീ കൊളുത്തുകയായിരുന്നു.
ചികിത്സാ പിഴവിനെ തുടർന്നാണ് നർമ്മടക്ക മരിച്ചതെന്ന് ആരോപിച്ചാണ് കമ്യൂണിസ്റ്റ് ഭീകരർ വ്യാപക ആക്രമണം അഴിച്ചുവിടുന്നത്. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസമാണ് ഇവർ മരിച്ചത്. തെലങ്കാനയ്ക്ക് പുറമേ മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും കമ്യൂണിസ്റ്റ് ഭീകരർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
65 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് നർമ്മടക്ക. 2019 ലാണ് ഇവർ പോലീസിൽ കീഴടങ്ങിയത്.
Comments