ഗാബൊറോൺ : രാജ്യത്തെ ഏറ്റവും വലിയ ആനയെ വെടിവെച്ച് കൊന്നു. ബോട്സ്വാനയിലാണ് സംഭവം. ട്രോഫി ഹണ്ടിംഗ് വിദഗ്ദ്ധനായ ലിയോൺ കാച്ചൽഹോഫർ ആണ് ആനയെ വെടിവച്ചു കൊന്നത്. കൊമ്പുകൾ എടുക്കാൻ വേണ്ടിയാണ് കൊമ്പനാനയെ കൊന്നത് എന്നാണ് വിവരം. ഇതിനെതിരെ രാജ്യത്തെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
ബോട്സ്വാനയിലെ നമീബിയയിൽ വച്ചാണ് ആനയെ വേട്ടയാടിയത്. രാജ്യത്തെ ഏറ്റവും വലിയ ആനയ്ക്ക് എട്ടടി നീളമുള്ള കൊമ്പുകൾ ഉണ്ടായിരുന്നു. രണ്ടു കൊമ്പുകൾക്കും കൂടി 91 കിലോഗ്രാം ഭാരമുണ്ട്. എന്നാൽ ആനയെ കൊല്ലാനുള്ള അനുമതി ഇയാൾ നേരത്തെ അധികൃതരിൽ നിന്ന് വാങ്ങിയിരുന്നു. ഇതിനായി 50,000 ഡോളർ( 38 ലക്ഷം രൂപ) ആണ് ഇയാൾ കെട്ടിവെച്ചത്.
ആനയ്ക്ക് 50 വയസിന് മുകളിൽ പ്രായമുണ്ട്. വെടിവച്ച് കൊന്നശേഷം ആനയുടെ അടുത്ത് നിന്ന് ലിയോണും സുഹൃത്തും പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതോടെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. 1996ന് ശേഷം രാജ്യത്ത് വേട്ടയാടപ്പെടുന്നവയിൽ തന്നെ ഏറ്റവും വലിയ ആനയാണിത്.
Trophy hunters kill two of Africa’s biggest elephants in Botswana – APRIL 2022. The surgical removal of Africa’s…
Posted by Dream Out Loud Productions on Sunday, April 17, 2022
Comments