ചെന്നൈ: തമിഴ്നാട് സർക്കാർ സ്കൂളിൽ മതപരിവർത്തനത്തിന് ശ്രമിച്ചതായി പരാതി. തിരുപ്പൂരിലെ സ്കൂളിൽ നിന്നാണ് പരാതി ഉയർന്നിരിക്കുന്നത്. മതത്തിന്റെ പേരിൽ തന്നെ അവഹേളിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്നുമാണ് അദ്ധ്യാപികയ്ക്ക് എതിരെ പരാതി ഉയർന്നിരിക്കുന്നത്. തിരുപ്പൂരിലുള്ള സർക്കാർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് പരാതിയുമായി രംഗത്തെത്തിയത്.
തിലഗവതി എന്ന അദ്ധ്യാപികയ്ക്ക് എതിരെയാണ് വിദ്യാർത്ഥിനിയുടെ ആരോപണം. ഏറ്റവും ശക്തനായ ദൈവമാരാണെന്ന് വിദ്യാർത്ഥിനിയോട് അദ്ധ്യാപിക ചോദിക്കുകയും ശിവൻ എന്ന് വിദ്യാർത്ഥിനി മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ അവളുടെ മറുപടി നിരസിച്ച അദ്ധ്യാപിക, ശക്തനായ ദൈവം യേശുവാണെന്ന് തിരുത്തിയതായി വിദ്യാർത്ഥിനി പറയുന്നു.
കയ്യിൽ രുദ്രാക്ഷവും നെറ്റിയിൽ ഭസ്മവും ധരിച്ചതിന് അദ്ധ്യാപിക ശകാരിച്ചതായും വിദ്യാർത്ഥിനി ആരോപിച്ചു. ഇതിന് പിന്നാലെ വിദ്യാർത്ഥിനി മാതാപിതാക്കളെ വിവരം അറിയിക്കുകയും തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Comments