തൃശൂർ: അന്തരിച്ച മുൻ ഗവർണർ കെ. ശങ്കരനാരായണന്റെ ഭൗതിക ദേഹം സംസ്കരിച്ചു. ചെറുതുരുത്തി പൈങ്കുളത്തെ തറവാട്ട് വീട്ടിലാണ് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നത്. മകൾ അനുപമയും സഹോദരന്റെ മകനും ചേർന്ന് ചിതക്ക് തീ കൊളുത്തി.
വൈകീട്ട് ഏഴ് മണിയോടെ പൈങ്കുളത്തെ വീട്ടിൽ എത്തിച്ച ഭൗതിക ദേഹം കോൺഗ്രസ് നേതാക്കൾ ഏറ്റുവാങ്ങി. പാലക്കാട് ഡിസിസി ഓഫീസിലും ഒറ്റപ്പാലം ഷൊർണൂർ എന്നിവിടങ്ങളിലെ കോൺഗ്രസ് ഓഫീസുകളിലും പൊതു ദർശനത്തിന് വെച്ച ശേഷമാണ് പൈങ്കുളത്തെ തറവാട്ടിൽ ഭൗതിക ദേഹം എത്തിച്ചത്.
മന്ത്രി കെ. രാധാകൃഷ്ണൻ വി.എം സുധീരൻ, രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി നിരവധി നേതാക്കൾ അന്തിമ ചടങ്ങുകൾക്ക് സാക്ഷിയായി. പാലക്കട്ടെ വസതിയിൽ സർക്കാരിന് വേണ്ടി മന്ത്രി കെ. കൃഷ്ണൻ കുട്ടി അന്തിമോപചാരം അർപ്പിച്ചു.
Comments