തിരുവനന്തപുരം: പമ്പാനദിയിലെ മണൽവാരലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറി നെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. കോൺഗ്രസ് നേതാവ്
രമേശ് ചെന്നിത്തലയുടെ പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ആയിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്
അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ച നടപടി നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹർജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി അറിയിച്ചത്. വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നിഷേധിച്ചതിനെതിരെ ആയിരുന്നു ചട്ടപ്രകാരം രമേശ് ചെന്നിത്തല കോടതിയെ സമീപിക്കേണ്ടിയിരുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി വിധി സാങ്കേതികപരമായ കാര്യങ്ങൾ ചൂണ്ടി കാട്ടിയാണെന്നും നിയമ പരമായി തുടർ നടപടികൾ സ്വീകരിക്കാൻ നിയമോപദേശം തേടുമെന്നും രമേശ് ചെന്നിത്തല അറയിച്ചു. പമ്പാമണ്ണൽ വാരലിൽ വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. എല്ലാവർക്കും അറിയാവുന്ന പ്രകൃതി ചൂഷണവും അഴിമതിയുമാണ് നടന്നത്. ഭരിക്കുന്ന സർക്കാറും ഭരണകക്ഷി പ്രതിനിധാനം ചെയ്യുന്ന പാർട്ടിയും നടത്തിയ അഴിമതിയാണ്. പ്രാദേശിക നേതൃത്വത്തിന് വലിയ പങ്കാണുള്ളത്. മണൽ വാരൽ അഴിമതിയിൽ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഒരു പോലെ കുറ്റക്കാരാണെന്നും വിശദമായ അന്വേഷണമാണ് വേണ്ടതെന്നും ചെന്നിത്തല ആരോപിച്ചു.
Comments