ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഹിന്ദു യുവതിയെ ആൾമാറാട്ടം നടത്തി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ പ്രതിയുടെ വീട് തൊഴിലുറപ്പ് തൊഴിലാളികളെ വച്ച് പൊളിച്ച് മാറ്റി അധികൃതർ .ദേബ്രാ ടെഹ്സിൽ സ്വദേശി ഇമ്രാന്റെ വീടാണ് പൊളിച്ചു നീക്കിയത് .
ദാബ്രയിലെ ജംഗിപുരയിൽ വൻ പോലീസ് സേനയെ വിന്യസിച്ച ശേഷമായിരുന്നു പൊളിക്കൽ നടപടികൾ . തഹസിൽദാർ ദീപക് ശുക്ലയുടെ നേതൃത്വത്തിൽ നഗരസഭയിലെ മുഴുവൻ ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.
മാഫിയ വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇമ്രാന്റെ അനധികൃത വീട് തകർത്തതെന്ന് അധികൃതർ അറിയിച്ചു. വീട് പൊളിക്കാനായി ബുൾഡോസർ എത്തിച്ചെങ്കിലും പ്രതിയുടെ വീട് തെരുവിന് അകത്തായതിനാൽ എത്തിക്കാൻ കഴിഞ്ഞില്ല. ഇതേതുടര് ന്ന് വീട്ടുകാരെ മാറ്റിയ ശേഷം നഗരസഭാ സംഘം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വീട് പൊളിച്ചുനീക്കുകയായിരുന്നു.
ഗ്വാളിയാർ സ്വദേശിനിയാണ് ക്രൂരത പീഡനത്തിനിരയായത്. രാജു യാദവ് എന്ന പേരിലാണ് ഇമ്രാൻ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. കഴിഞ്ഞ വർഷം പെൺകുട്ടിയെ പ്രദേശത്തെ ക്ഷേത്രത്തിൽവെച്ച് ഇമ്രാൻ വിവാഹം ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് ഇയാൾ ഹിന്ദുവല്ലെന്ന് പെൺകുട്ടി മനസ്സിലാക്കുകയായിരുന്നു.
ഇതോടെ പെൺകുട്ടിയെ ഇയാൾ മതം മാറാൻ നിർബന്ധിച്ചു. എന്നാൽ വിസമ്മതിച്ച പെൺകുട്ടിയെ ഇമ്രാൻ ഇയാളുടെ വീട്ടിലേക്ക് നിർബന്ധിപ്പിച്ച് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് സമീപത്തെ മസ്ജിദിലെ മൗലവിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പെൺകുട്ടിയെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു. എന്നാൽ ഇതിനിടെ മൗലവി പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ പരാതിയിൽ പറഞ്ഞിരുന്നു.
Comments