ആഗ്ര : കുങ്കുമം ധരിച്ചെത്തിയതിന്റെ പേരിൽ അയോധ്യയിലെ ജഗദ്ഗുരു പരംഹംസാചാര്യരെ താജ്മഹലിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു.
താജ്മഹലിലെ ശിവലിംഗം കാണാനാണ് താൻ വന്നതെന്ന് പരംഹംസാചാര്യ പറയുന്നു. വൈകിട്ട് 5.35ന് ശിഷ്യർക്കൊപ്പം താജ്മഹലിലേക്ക് കടക്കാൻ തുടങ്ങിയപ്പോഴാണ് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടഞ്ഞത് . കാവി വസ്ത്രത്തെക്കുറിച്ചും ഇരുമ്പ് ബ്രഹ്മദണ്ഡത്തെക്കുറിച്ചും എതിർപ്പുകൾ ഉയർന്നു.
തർക്കം രൂക്ഷമായതോടെ ഹൈന്ദവ നേതാവ് ഗോവിന്ദ് പരാശറിനെ മാത്രം താജ്മഹലിൽ പ്രവേശിപ്പിക്കാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട് . എന്നാൽ, ശ്രീരാമമന്ത്രം ആലേഖനം ചെയ്ത ദുപ്പട്ട ഊരിമാറ്റണമെന്ന നിബന്ധനയും മുന്നോട്ട് വച്ചു .
മൊബൈൽ നിഷിദ്ധമായ മഥുരയിലും അയോധ്യയിലും കാശിയിലും പോലും ആരും ബ്രഹ്മദണ്ഡം തടഞ്ഞിട്ടില്ലെന്ന് പരമഹംസാചാര്യരുടെ ശിഷ്യനായ പരമഹൻസ് പറഞ്ഞു. ഇതോടൊപ്പം കുങ്കുമത്തിനും, കാവി വസ്ത്രത്തിനും വിലക്ക് ഏർപ്പെടുത്താനുള്ള ശ്രമം ആശങ്കാജനകമാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകൾ രംഗത്തെത്തി.
Comments