തിരുപ്പതി : ആംബുലൻസ് ഡ്രൈവർമാർ വൻ തുക ചോദിച്ചത് നൽകാൻ കഴിവില്ലാത്തതിനാൽ മകന്റെ മൃതദേഹവുമായി അച്ഛൻ ബൈക്കിൽ യാത്ര ചെയ്തത് തൊണ്ണൂറ് കിലോമീറ്റര്‍ .തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര രാംനാരായണൻ റൂയ സർക്കാർ ജനറൽ ആശുപത്രിയിലാണ് സംഭവം .
ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടിന് മകന് മരിച്ചതറിഞ്ഞ് അദ്ദേഹം ബന്ധുക്കള്‍ വഴി ആംബുലന്‍സ് ഏര്‍പ്പെടുത്തി. എന്നാല്‍ പുറത്തുനിന്നുളള ആംബുലന്‍സില്‍ മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അനുവദിച്ചില്ല.
എന്നാൽ ഇവിടുത്തെ ആംബുലൻസ് ഡ്രൈവർമാർ പിതാവിനോട് ആവശ്യപ്പെട്ടതാകട്ടെ ഭീമമമായ തുകയുമാണ്. കൂലി താങ്ങാന്‍ അദ്ദേഹത്തെകൊണ്ട് സാധിക്കില്ലായിരുന്നു . തുടർന്ന് അദ്ദേഹം മകന്റെ ശരീരം ബൈക്കില്‍ 90 കിലോമീറ്റര്‍ അകലെയുളള അന്നമയ്യ ജില്ലയിലെ ഗ്രാമത്തിലെ വീട്ടില്‍ എത്തിച്ചു.
“തിരുപ്പതിയിലെ ആശുപത്രിയിൽ മരിച്ച നിരപരാധിയായ കൊച്ചു ജീവനെ ഓർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഒരിക്കലും വരാത്ത ആംബുലൻസ് ക്രമീകരിക്കാൻ ആ പിതാവ് അധികാരികളോട് അഭ്യർത്ഥിച്ചു. മോർച്ചറി വാനുകൾ കിടന്നിട്ടും അവഗണന “ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തു. സംഭവം വിവാദമായതോടെ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments