അഹമ്മദാബാദ്: 50-60 വർഷം ക്ഷമയോടെ കഠിനാധ്വാനം ചെയ്യാൻ സാധിക്കുന്ന ഒരു പാർട്ടിയ്ക്ക് മാത്രമേ ബിജെപിയുമായി മത്സരിക്കാനാകൂ എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഗുജറാത്തിൽ ഒരു ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു ജെപി നദ്ദ.
50-60 വർഷത്തേക്ക് ക്ഷമയോടെ അധ്വാനിക്കാൻ സാധിക്കുന്ന പാർട്ടിക്ക് മാത്രമേ ബിജെപിയോട് മാത്രമേ മത്സരിക്കാനെങ്കിലും കഴിയൂ. ശരിയായ പ്രത്യയശാസ്ത്രവുമായി ശരിയായ ദിശയിൽ സഞ്ചരിക്കുന്ന പാർട്ടിയാണ് ബിജെപി, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന പാർട്ടിയാണ്.ബിജെപിക്ക് തങ്ങളുടെ നിലപാട് മാറ്റേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ഗുജറാത്ത് എന്ന ഭൂമി പാർട്ടിക്ക് പരീക്ഷണശാലയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനറൽ സെക്രട്ടറിയോ ദേശീയ അധ്യക്ഷനോ ഗുജറാത്ത് മുഖ്യമന്ത്രിയോ ആയിരുന്നപ്പോൾ ഗുജറാത്ത് ലോകത്ത് ശ്രദ്ധേയമായ പ്രതിച്ഛായ ഉണ്ടാക്കിയതാണ് കണ്ടത്. മോദിയുടെ വികസന നയത്തിലൂടെ ജാതീയതയുടെയും കുടുംബവാഴ്ചയുടെയും രാഷ്ട്രീയത്തെയാണ് ബിജെപി വെല്ലുവിളിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ രാഷ്ട്രീയ പാർട്ടികളിലും എനിക്ക് സുഹൃത്തുക്കളുണ്ട്, ബിജെപിയെ സേവിക്കാൻ എല്ലാവർക്കും ഭാഗ്യമില്ലെന്ന് അവരുടെ അനുഭവത്തിൽ നിന്ന് താൻ മനസിലാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി തന്റെ അധികാരം ദുരുപയോഗം ചെയ്തില്ല, എന്നാൽ അതുകൊണ്ടു തന്നെ ഈ ശക്തിയെ രാജ്യത്തെ സേവിക്കാനുള്ള മാദ്ധ്യമമാക്കി മാറ്റിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ഈ രാജ്യത്ത് കുടുംബ പാർട്ടികളായി മാറുകയാണെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യത്തെ ഏക ദേശീയ പാർട്ടി ബിജെപിയാണ്. കോൺഗ്രസ് ദേശീയ പാർട്ടിയായി നിന്നിട്ടില്ല അത് ഒരു സഹോദരന്റെയും സഹോദരിയുടെയും പാർട്ടിയാണെന്ന് അദ്ദേഹം പരിഹസിച്ചു.
ഗുജറാത്ത് സന്ദർശിച്ച അദ്ദേഹം സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സമ്മേളനത്തെ അഭിസംബോധന ചെയ്തു. തുടർന്ന് അദ്ദേഹം സബർമതി ആശ്രമം സന്ദർശിക്കുകയും ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്തു.
Comments