ലക്നൗ : ബഹുജൻ സമാജ് പാർട്ടിയുടെ മുൻ എം.എൽ.സി ഹാജി ഇഖ്ബാലിന്റെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടാൻ യുപി സർക്കാർ . തന്റെ ജോലിക്കാരനായ നസീമിന്റെ പേരിലാണ് ഹാജി ഇഖ്ബാൽ ഈ സ്വത്തുക്കൾ നിക്ഷേപിച്ചിരുന്നത് . 21 കോടിയോളമാണ് സ്വത്തുക്കളുടെ ആകെ മൂല്യം .
ഗുണ്ടാ നിയമം 14 (1) പ്രകാരമാണ് ഈ സ്വത്തുക്കൾ കണ്ടുകെട്ടുക . മിർസാപൂർ പ്രദേശത്തെ ഷാപൂർ ഗഡ, ഫത്തേപൂർ തണ്ട, സഫിപൂർ ഗ്രാമങ്ങളിൽ ഹാജി ഇഖ്ബാലിന് പൂന്തോട്ടങ്ങളും സ്ഥലവുമുണ്ട്. ഏപ്രിൽ 21നാണ് ജോലിക്കാരനായ നസീമിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഹാജി ഇഖ്ബാലിന്റെ പറമ്പിൽ ജോലി ചെയ്തിരുന്ന നസീമിന്റെ പേരിൽ 3 പഞ്ചസാര മില്ലുകളും 600 ബിഗാസ് ഭൂമിയും ഉണ്ടെന്ന് അധികൃതർ കണ്ടെത്തിയിരുന്നു . നസീമിന് മുമ്പ്, ഹാജി ഇഖ്ബാലിന്റെ സഹായി ആയിരുന്ന മുൻ ബ്ലോക്ക് മേധാവി റാവു ലായിക്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ജപ്തി നടപടിയാണിതെന്ന് സഹരൻപൂർ എസ്പി ആകാശ് തോമർ പറഞ്ഞു . മായാവതി സർക്കാരിലെ പഞ്ചസാര മില്ലുകളുടെ വിൽപന കുംഭകോണവുമായി ബന്ധപ്പെട്ട ഹാജി ഇഖ്ബാലിനെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ട്. 2019ൽ ഹാജി ഇഖ്ബാലിനെതിരെയും സിബിഐ കേസെടുത്തിരുന്നു. ഏകദേശം 700 ഏക്കറിൽ നിർമ്മിച്ചിരിക്കുന്ന ഗ്ലോക്കൽ യൂണിവേഴ്സിറ്റിയുടെ സ്ഥാപകൻ കൂടിയാണ് ഹാജി ഇഖ്ബാൽ .
സമീം, പർവേസ്, ഖാലിദ് എന്നിവരുടെ പേരിൽ ഹാജി ഇഖ്ബാൽ സമ്പാദിച്ചിരുന്ന ഏഴ് കോടി രൂപ വിലമതിക്കുന്ന ഭൂമി ഈ മാസം 22 ന് അധികൃതർ കണ്ടെത്തിയിരുന്നു . 220 ബിഗാസ് വിസ്തൃതിയുള്ള ഈ ഭൂമി സർസവ റപ്രൗലി ഗ്രാമത്തിലായിരുന്നു .
Comments