തിരുവനന്തപുരം: വിദ്വേഷ പ്രസംഗം ആരോപിച്ച് പിസി ജോർജിനെതിരെ രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നേരിടുമെന്ന് മകൻ ഷോൺ ജോർജ്. പിസി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു ഷോണിന്റെ പ്രതികരണം.
ഒരു പൊതുപ്രവർത്തകൻ എന്നനിലയിൽ പി.സി. ജോർജിന്റെ പ്രസംഗത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ‘ഒരുമകൻ എന്ന നിലയിലാണ് ഇപ്പോൾ സംസാരിക്കാൻ ഉദ്ദേശിക്കുന്നതെന്നായിരുന്നു ഷോണിന്റെ മറുപടി. മകൻ എന്നനിലയിലാണ് ഇപ്പോൾ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്, പൊതുപ്രവർത്തകൻ എന്ന നിലയിൽ അല്ല. എന്റെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ കഴിഞ്ഞു, അതിനാൽ എനിക്ക് ഒരു മകനെന്ന നിലയിലേ ഇനി പ്രവർത്തിയ്‌ക്കാൻ കഴിയൂയെന്ന് ഷോൺ ജോർജ് വ്യക്തമാക്കി. സ്വന്തം വാഹനത്തിൽ തിരുവനന്തപുരത്തേയ്‌ക്ക് പോകുന്ന പിസി ജോർജിനെ ഷോൺ ജോർജും അനുഗമിക്കുന്നുണ്ട്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പി.സി ജോർജ്ജ് നടത്തിയ പരാമർശങ്ങളുടെ പേരിൽ നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ഫോർട്ട് അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ടിപ്പു തികഞ്ഞ വർഗീയവാദിയാണെന്നും മുസ്ലീങ്ങൾ അല്ലാത്തവരെ കൊന്നൊടുക്കുകയായിരുന്നുവെന്നും ലൗ ജിഹാദ് കേരളത്തിൽ ഉണ്ടെന്നും ഉൾപ്പെടെയുളള യാഥാർത്ഥ്യങ്ങളാണ് പി.സി ജോർജ്ജ് തുറന്നടിച്ചത്.
Comments