കൊച്ചി : ഒരു മുസ്ലീം ക്രിസ്ത്യാനിയെ വിവാഹം കഴിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്ന് മുൻ എംഎൽഎ പിസി ജോർജ്. ഒരു മുസ്ലീമിനെ ക്രിസ്ത്യാനിയുമായി താൻ വിവാഹം കഴിപ്പിച്ച് കൊടുത്തിട്ടുണ്ട്. വീട്ടുകാർ എതിർത്തെങ്കിലും അവർ സ്‌നേഹത്തിലായിരുന്നത് കാരണം തന്റെ നേതൃത്വത്തിൽ വിവാഹം നടത്തിക്കൊടുത്തു. എന്നാൽ കേരളത്തിൽ ഇപ്പോൾ അതല്ല നടക്കുന്നത്. അതിനെയാണ് താൻ എതിർക്കുന്നത് എന്ന് അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
കേരളത്തിൽ പെൺകുട്ടികളെ സ്‌നേഹിച്ച് റാഞ്ചിക്കൊണ്ട് പോകുകയാണ്. ഇവരെ മനപ്പൂർവ്വം സ്‌നേഹിച്ച് കടത്തിക്കൊണ്ട് പോയി കോഴിക്കോട് ഒരു കേന്ദ്രത്തിൽ ആക്കും. അതോടെ പെൺകുട്ടികൾ മുസ്ലീം മതത്തിലേക്ക് മാറും. ശേഷം ഒരു പ്രസവത്തിന് മാത്രമേ ഇവിടെ നിർത്തൂ. പ്രസവം കഴിഞ്ഞാലുടൻ അവരെ നേരെ താലിബാൻകാർക്കും ഐഎസ് ഭീകരർക്കും വേശ്യാവൃത്തിക്ക് വേണ്ടി അയക്കും. ഇതെല്ലാം സർക്കാരാണ് തടയേണ്ടത്. എന്നാൽ ലൗ ജിഹാദിനെതിരെ നടപടി എടുക്കുന്നതിന് പകരം പറയുന്നവരെ പിടിച്ച് അകത്താക്കാൻ നോക്കുന്ന പിണറായിയെപ്പറ്റി എന്ത് പറയാനാണ് എന്നും അദ്ദേഹം ചോദിച്ചു.
5000 ലവ് ജിഹാദുകളിലൂടെ മതം മാറ്റിയ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികൾ ഒരു വർഷം കൊണ്ട് 5,000 മുസ്ലീം കുഞ്ഞുങ്ങളെ പ്രസവിക്കുമെന്ന് ഒരു മൗലവി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും പിസി ജോർജ് വ്യക്തമാക്കി.
1958 ൽ ജനസംഖ്യ ശതമാനത്തിൽ മുസ്ലീങ്ങൾ 14 ശതമാനവും ക്രിസ്ത്യാനികൾ 25 ശതമാനവുമായിരുന്നു. എന്നാൽ ഇപ്പോൾ ക്രിസ്ത്യാനികൾ 14 ശതമാനവും മുസ്ലീങ്ങൾ 32 ശതമാനവുമായിരിക്കുകയാണ്. മുസ്ലീങ്ങൾ വർദ്ധിക്കുന്നത് തെറ്റല്ല. യുദ്ധം ഉണ്ടാകാതിരിക്കാൻ നല്ലത് യുദ്ധത്തിന് തയ്യാറെടുക്കുക എന്നതാണ്. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറയുമ്പോൾ മുസ്ലീങ്ങൾ പിടിച്ച് കയറാൻ ശ്രമിക്കും. അൻപത് ശതമാനം ജനസംഖ്യയായാൽ മുസ്ലീങ്ങൾ യുദ്ധം ചെയ്ത് രാജ്യം പിടിച്ചടക്കുമെന്നും അതാണ് അവരുടെ പാരമ്പര്യമെന്നും പിസി ജോർജ് ജനം ടിവിയോട് പറഞ്ഞു.
ഇറാൻ, ഇറാഖ്, പലസ്തീൻ എന്നിങ്ങനെ എല്ലാ രാജ്യങ്ങളും ഇതാണ് നേരിട്ടത്. ക്രിസ്ത്യൻ ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥലങ്ങളിൽ 20 ശതമാനം മുസ്ലീങ്ങൾ വന്നപ്പോൾ അവർ ആക്രമിച്ച് കയ്യടക്കുകയാണ് ചെയ്തത്.
പത്ത് വർഷത്തിനകം കേരളം മുസ്ലീം രാഷ്‌ട്രമാക്കുമെന്നാണ് മൊല്ലാക്കമാർ പറയുന്നത്. എന്നാൽ ഇന്ത്യ ഹിന്ദു രാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദു എന്നാൽ മതേതരത്വമാണ്. അതിൽ നിയന്ത്രണമുണ്ട്. ലോകാസമസ്താ സുഖിനോ ഭവന്തു, ലോകം മുഴുവൻ സുഖം സംഭവിക്കട്ടെ… ഹൈന്ദവശാസ്ത്രപരമായി നമ്മൾ എല്ലാവരും ഒരു കുടുംബമാണ്. ഇങ്ങനെ ഒന്നിച്ച് പോകുന്ന സാഹചര്യം വന്നാൽ മുസ്ലീങ്ങൾ നിയമപരമായി മര്യാദയ്‌ക്ക് നിൽക്കും. ഇപ്പോൾ ആർക്കും എന്തും ചെയ്യാം എന്നുള്ള അവസ്ഥയാണെന്നും അത് നിയന്ത്രിക്കണമെന്നും പിസി ജോർജ് വ്യക്തമാക്കി.
ഇന്ത്യയെ സ്‌നേഹക്കാത്ത ഒരു ക്രിസ്ത്യാനിയുടേയും മുസ്ലീമിന്റെയോ ഹിന്ദുവിന്റെയോ വോട്ട് തനിക്ക് വേണ്ട. ഇന്ത്യ-പാക് മത്സരത്തിൽ പാകിസ്താൻ ജയിച്ചാൽ സിന്ദാബാദ് വിളിക്കുന്നയാൾ പാകിസ്താനിൽ പോയി ജീവിച്ചോട്ടെ എന്നും പിസി ജോർജ് പറഞ്ഞു.
Comments