ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഈ മാസം മൂന്നിന് കേരളത്തിലെത്തും. സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ആദിവാസികളുടെ ദുരിതം നേരിട്ടറിയാന്‍ സ്മൃതി ഇറാനി വയനാട്ടില്‍ എത്തുന്നത് . വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക സന്ദര്‍ശനമാണിത്.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതം പഠിക്കാന്‍ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിക്കും. കഴിഞ്ഞമാസം ഈ വിഷയം രാജ്യസഭയില്‍ സുരേഷ് ഗോപി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് സുരേഷ്ഗോപിയ്ക്ക് ഈ ഉറപ്പു ലഭിച്ചത്.
മെയ് മൂന്നിന് രാവിലെ വയനാട് കളക്ടറേറ്റില്‍ സ്മൃതി ഇറാനിക്ക് സ്വീകരണം നൽകും . മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ആസ്പിറേഷനല്‍ ജില്ലാ അവലോകന യോഗത്തിലും മന്ത്രി പങ്കെടുക്കും. തുടർന്ന് കല്‍പ്പറ്റ നഗരസഭയിലെ മരവയല്‍ ട്രൈബല്‍ സെറ്റില്‍മെന്റ് കോളനി , ഒന്നാം വാര്‍ഡിലുള്ള പൊന്നട അംഗന്‍വാടി , കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വരദൂര്‍ സ്മാര്‍ട്ട് അംഗന്‍വാടി എന്നിവ സന്ദർശിക്കും
വൈകിട്ട് കല്പറ്റ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വാർത്താ സമ്മേളനം നടത്തിയശേഷമാകും മടക്കം .
Comments