ബത്തേരി: വയനാട്ടിൽ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. പഴകിയ ഭക്ഷണം. കമ്പളക്കാട്ടെ സ്വകാര്യ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. തുടർന്ന് പരിശോധനകൾക്കായി സംഘം ഭക്ഷണ സാമ്പിൾ ശേഖരിച്ചു.
തിരുവനന്തപുരത്ത് നിന്നും വയനാട്ടിലെത്തിയ വിനോദസഞ്ചാരികളായ 15 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരിൽ ആറുപേർ ഇപ്പോഴും കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം കിളിമാനൂർ സ്വദേശികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 23 അംഗ വിനോദ സഞ്ചാര സംഘത്തിൽ 18 പേർക്ക് അസ്വസ്ഥത ഉണ്ടായി. നാല് പേർക്ക് അവശത അനുഭവപ്പെട്ടു. ഭക്ഷ്യവിഷ ബാധയേറ്റത് ഈ ഹോട്ടലിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. മേപ്പാടിയിലുള്ള ഹോട്ടലിൽ നിന്നും സംഘം ഭക്ഷണം കഴിച്ചിരുന്നു.ഇന്നലെ അങ്ങനെ മറ്റു ജില്ലകളിൽ നിന്നെത്തിയവർ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഹോട്ടലുടമയും മൊഴി നൽകിയിരുന്നു.
Comments