ലക്നൗ : ഏക മകൾ ലൗ ജിഹാദിന് ഇരയാകുമെന്ന് ഭയന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ. മുസ്ലീം യുവാവ് തന്റെ മകളെ വഞ്ചിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് കേന്ദ്രസർക്കാരിൽ സെക്രട്ടറിയായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ കോട്വാലിയിൽ പരാതി നൽകി.
വിഷയത്തിൽ പെൺകുട്ടിയുടെ പിതാവ് നേരത്തെ നോയിഡ പോലീസിലും പരാതി നൽകിയിരുന്നു. പിന്നീടാണ് അദ്ദേഹം ഡൽഹി പോലീസിലും ഗാസിയാബാദിലും പരാതി നൽകിയത് .
2016 ൽ യുക്രെയ്നിൽ നിന്ന് എംബിബിഎസ് കഴിഞ്ഞ് മകൾ മടങ്ങിയെത്തി ഇന്റേൺഷിപ്പ് ചെയ്തു. ഇതിനിടെ ഭർത്താവിന് സ്ഥലം മാറ്റമുണ്ടായി , മകളെ ഇവിടെ ഉപേക്ഷിച്ച് ഭർത്താവ് നാടുവിടുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മകളെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം ലഭിച്ചു. ആശുപത്രിയിൽ എത്തിയപ്പോൾ മകളുടെ അടുത്ത് അബ്ദുൾ റഹ്മാൻ എന്ന ആളെ കണ്ടു . മൂന്ന് മാസത്തെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം മകളെ കൂടെ കൂട്ടി.
കുറച്ച് ദിവസങ്ങൾക്ക് ശേഷം മകൾ നോയിഡയിലെ ആശുപത്രിയിലേക്ക് ഇന്റേൺഷിപ്പിനായി പോയെങ്കിലും അവിടെ ചെന്നിട്ടില്ലെന്ന് ഫോൺകോൾ ലഭിച്ചു. പിന്നീട് മകളെ അന്വേഷിച്ച് നോയിഡയിലെത്തുകയും അബ്ദുൾ റഹ്മാനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഡൽഹിയിലെ ഒരു ക്ഷേത്രത്തിൽ വെച്ച് മകളെ വിവാഹം കഴിച്ചതിന് ശേഷം അബ്ദുൾ റഹ്മാൻ ഹിന്ദു വിവാഹ നിയമപ്രകാരം ഗാസിയാബാദിലെ സ്ഥാപനത്തിൽ നിന്ന് വിവാഹ സർട്ടിഫിക്കറ്റും നേടിയിരുന്നുവെന്ന് ഐ എ എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അബ്ദുൾ റഹ്മാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളയാളാണെന്നും മകൾ എപ്പോൾ വേണമെങ്കിലും ലൗ ജിഹാദിന് ഇരയാകാമെന്നും മാതാപിതാക്കൾ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്തതായി കോട്വാലി പോലീസ് പറഞ്ഞു.
Comments