ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി 3 ദിവസത്തെ യൂറോപ്പ് സന്ദർശനത്തിന് തുടക്കം കുറിച്ചാണ് കഴിഞ്ഞ ദിവസം ബെർലിനിൽ എത്തിയത് . ആവേശഭരിതരായ ഇന്ത്യൻ പ്രവാസികൾ അദ്ദേഹത്തിനായി ഒരുക്കിയത് ഊഷ്മള വരവേൽപ്പാണ് .
ഇന്ത്യൻ പ്രധാനമന്ത്രിയുടെ വരവ് ആഘോഷിക്കാൻ ജർമ്മനിയിലെ മറാഠി സമൂഹം പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച്, ബെർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റ് സ്ക്വയറിൽ ധോൾ-താഷ ആഘോഷം സംഘടിപ്പിച്ചു. മറാത്ത സാമ്രാജ്യത്തിന്റെ അഭിമാനമായ ഭഗവാ പതാകയാണ് മോദിയെ സ്വീകരിക്കാനായി ബെർലിനിൽ ഉയർന്നത് .
ഇതിന്റെ വീഡിയോ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക ട്വിറ്ററിലും പങ്കുവെച്ചു . എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിദേശരാജ്യം പോലും കാവിപതാക ഉയർത്തിയത് ഇടത് ജിഹാദികളെ പ്രകോപിതരാക്കി. മറാത്ത സാമ്രാജ്യത്തിന്റെ പ്രതീകാത്മകമായ കുങ്കുമ പതാകയെ ‘ആർഎസ്എസ് മേധാവിത്വ പതാക’ എന്ന് വിളിച്ചാണ് കോൺഗ്രസ് വക്താക്കൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയത്.
ധീരതയുടെയും വീര്യത്തിന്റെയും ചൈതന്യം വിളിച്ചോതുന്ന താളവാദ്യങ്ങൾ താളാത്മകമായി വായിക്കുന്ന ഒരു പരമ്പരാഗത കലയാണ് ധോൽ-താഷ . ഡ്രം അടിക്കൽ ശൈലി മറാഠാ സൈനികർക്കിടയിലുള്ള ഒരു സമ്പ്രദായമായിരുന്നു. ഛത്രപതി ശിവജി മഹാരാജ് സ്ഥാപിച്ച മറാത്താ സാമ്രാജ്യത്തിന്റെ ഔദ്യോഗിക പതാകയായിരുന്നു ഭഗവാ ധ്വജ് .
ലോകമെമ്പാടുമുള്ള മറാത്തി കമ്മ്യൂണിറ്റികൾ നടത്തുന്ന ഗണേശോത്സവം , ശിവജയന്തി, ഗുധി പദ്വ ശോഭാ യാത്രകൾ എന്നിവയിൽ ഭഗവാ ധ്വജ് സാധാരണമാണ്. ബെർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിൽ ഇന്ത്യൻ ത്രിവർണ്ണ പതാകയ്ക്ക് പകരം ഭഗവാ ധ്വജ് ഉയർത്തിയത് എന്തിനാണെന്ന് കോൺഗ്രസ് വക്താവ് രാഗിണി നായക് ചോദിച്ചു. മറാത്ത പതാകയെ ആർഎസ്എസിന്റെ പതാകയെന്ന് തെറ്റായി ചിത്രീകരിക്കുകയാണ് ഇടത് സൈബർ ഇടങ്ങൾ.
Comments