ന്യൂയോർക്: അന്യഗ്രഹ ജീവികളെ കണ്ടെത്താൻ വിചിത്ര പരീക്ഷണം വീണ്ടും നടത്താനൊരുങ്ങി നാസ. ബഹിരാകാശ ജീവികളെ ഭാവനയിൽ മാത്രം സൃഷ്ടിച്ചിട്ടുള്ള പാശ്ചാത്യ ശാസ്ത്രലോകമാണ് അവയെ ആകർഷിക്കാൻ വിചിത്രമായ പരീക്ഷണങ്ങൾക്ക് ഒരുങ്ങുന്നത്.150 വർഷമായി അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ കൂടുതൽ സജീവമാക്കുന്ന തിരക്കിലാണ് നാസ.
വസ്ത്രം ധരിച്ച മനുഷ്യരുമായി കൂട്ടുകൂടാൻ ബഹിരാകാശ ജീവികൾ മടിക്കുന്നുവെന്നാണ് നിഗമനം. ഇത് മറികടക്കാൻ മനുഷ്യരുടെ നഗ്ന ചിത്രങ്ങൾ ഡിജിറ്റൽ പിക്‌സൽ രൂപത്തിൽ ബഹിരാകാശത്തേക്ക് അയക്കാനാണ് തീരുമാനം. ഒരു സ്ത്രീയുടേയും പുരുഷന്റേയും നഗ്നചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ ബഹിരാകാശത്ത് വിവിധ ഉപഗ്രങ്ങൾ വഴി സന്ദേശങ്ങ ളാക്കി അന്യഗ്രഹങ്ങളിലേയ്‌ക്ക് തരംഗമായി അയക്കുകയാണ് ലക്ഷ്യം. ബൈനറി കോഡുകൾ അന്യഗ്രഹ ജീവികൾക്ക് മനസ്സിലാകുന്ന ഭാഷയാണെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
‘കണക്കുകൾ മനുഷ്യന്റെ നിർമ്മിതിയാണെങ്കിലും പ്രപഞ്ച തത്വം എന്നത് പൂജ്യത്തിലും ഒന്നിലും ക്രമീകരിക്കപ്പെട്ടതിനാൽ അത് അന്യഗ്രഹജീവികൾക്ക് തിരിച്ചറിയാനാകു മെന്നാണ് ശാസ്ത്രലോകം ഉറപ്പിച്ചുപറയുന്നത്. ബൈനറിയിൽ രണ്ടു സാദ്ധ്യകളേയുള്ളു. പൂജ്യം അല്ലെങ്കിൽ ഒന്ന്. ശരി അല്ലെങ്കിൽ തെറ്റ്. വസ്തു അല്ലെങ്കിൽ ശൂന്യത. ഈ സിദ്ധാന്തം ലോകത്തിന്റെ തന്നെ നിലനിൽപ്പിന്റെ അടിസ്ഥാനമാണ്. ഇത് അത്യാധുനിക നിർമ്മിത ബുദ്ധിയുടെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന അന്യഗ്രഹജീവികൾക്ക് എളുപ്പം മനസ്സിലാകും.’ നാസയുടെ ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.
നാസ ആദ്യമായി അന്യഗ്രഹജീവികളെ ആകർഷിക്കാൻ ശ്രമം ആരംഭിച്ചത്. 1972ലാണ്. പയനീയർ10 എന്ന ദൗത്യവും 11 എന്ന ദൗത്യം തൊട്ടടുത്ത വർഷവും നടത്തിനോക്കിയിരുന്നു. രണ്ടു പരീക്ഷണങ്ങളിലും ബഹിരാകാശ വാഹനങ്ങളിൽ മനുഷ്യ ചിത്രം ആലേഖനം ചെയ്താണ് ശൂന്യാകാശത്തിലേക്ക് അയച്ചത്. എന്നാൽ അതിന് മറുവശത്ത് നിന്ന് പ്രതികരണ മൊന്നും ഇത്രയും വർഷമായിട്ട് ലഭിച്ചിട്ടില്ലെന്നതാണ് നാസയെ വീണ്ടും പരീക്ഷണത്തിന് പ്രേരിപ്പിച്ചത്.
Comments