വാഷിംഗ്ടൺ: ചൈനയുടെ ഇന്റർനെറ്റ് മേഖലയിലെ മേൽകോയ്മ അവസാനിപ്പിക്കാൻ ആഗോള കൂട്ടായ്മയുണ്ടാക്കാൻ അമേരിക്ക മുന്നിട്ടിറങ്ങുന്നു. അറുപത് രാജ്യങ്ങളുമായി കൈകോർത്താണ് അമേരിക്ക ചൈനീസ് സൈനിക ഇന്റർനെറ്റിനെതിരെ നീങ്ങാനുദ്ദേശിക്കുന്നത്.
ചൈനീസ് സൈനിക ഭരണകൂടം നിയന്ത്രിക്കുന്ന ഇന്റർനെറ്റ് ശൃംഖല ആഗോള തലത്തിൽ രാജ്യങ്ങൾക്ക് വൻ ഭീഷണിയായി തുടരുകയാണ്. എല്ലാ രാജ്യങ്ങളുടേയും ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് ചൈന രഹസ്യങ്ങൾ ചോർത്തുന്നത്. ഒപ്പം പൗരന്മാരുടെ സ്വകാര്യതയിൽ കടന്നുകയറി വിവിധ ആപ്പുകളിലൂടെ ചൈന കൈക്കലാക്കിയത് കോടാനുകോടി മനുഷ്യരുടെ വിവരങ്ങളാണെന്നും അമേരിക്ക ആരോപിച്ചു.
ഇനി ആഗോളതലത്തിൽ ഇന്റർനെറ്റ് സുരക്ഷിതമാക്കുക എന്നതുമാത്രമാണ് പോംവഴി. അതിന് ശക്തമായ കൂട്ടായ്മ വേണം. എല്ലാ ജനാധിപത്യ രാജ്യങ്ങളും അതിനായി ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. ചൈനയുടേത് അതിഭീകരമായ ഇന്റർനെറ്റ് തന്ത്രമാണ്. ഇതിനെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണം. പല രാജ്യങ്ങളുടേയും ഇന്റർനെറ്റ് പ്രതിരോധ സംവിധാനം ദുർബലമാണ്. ഇത് പരിഹരിക്കാൻ ആഗോള കൂട്ടായ്മ അനിവാര്യമാണെന്നും അമേരിക്കൻ സൈബർ സെക്യൂരിറ്റി വിഭാഗം പറഞ്ഞു.
Comments