തിരുവനന്തപുരം: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിലെ ജനവിധി കെ റെയിൽ പദ്ധതിയുടെ ജനവിധിയായി മുഖ്യമന്ത്രി അംഗീകരിക്കുമോ എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സിൽവർ ലൈൻ അഭിപ്രായമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമാകേണ്ടത് എന്നാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്.തൃക്കാക്കര വിധി എതിരായാൽ സിൽവർ ലൈൻ ഉപേക്ഷിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.
ജനങ്ങളെ എത്രമാത്രം ഭയക്കുന്നു എന്നതിന്റെ തെളിവാണ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ കണ്ടത്.സ്ഥാനാർത്ഥിയെ നിർണയിക്കാൻ ഇത്രയേറെ അന്വേഷിക്കേണ്ടി വന്നു.
സി പി എമ്മുകാരനെ സ്ഥാനാർഥിയാക്കാൻ കഴിയാത്തതെന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു.
കെ റെയിൽ ജനരോഷം ഭയന്നാണ് പൊതുപ്രവർത്തകനെ സ്ഥാനാർഥിയാക്കാതിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സി പിഎമ്മിൻ്റേത് കപടമതേതരത്വമാണ്. അതാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കണ്ടത്.കത്തോലിക്ക സഭയുടെ പിറകെ ഞങ്ങൾ പോകുന്നില്ല അവരുടെ ആശങ്ക കേൾക്കുന്നുവെന്ന് മാത്രമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ബിജെപിയുടെ തൃക്കാക്കര സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
Comments