കൊളംബിയ: ശ്രീലങ്കയിൽ വീണ്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതബയ രജപക്സയാണ് ഇന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് അർദ്ധരാത്രി മുതൽ അടിയന്തിരാവസ്ഥ നിലവിൽ വരും. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു.
സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ നേരിടാൻ അഞ്ചാഴ്ച്ചയ്ക്കിടെ രണ്ടാം തവണയും സുരക്ഷാ സേനയ്ക്ക് വ്യാപകമായ അധികാരം നൽകി ഗോതബയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഗോതബയയുടെ രാജി ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു.
ഇന്ന് രാവിലെ ശ്രീലങ്കൻ പാർലമെന്റിലെത്തി പ്രതിഷേധിക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് വീണ്ടും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. സർക്കാർ അധികാരം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച പണിമുടക്കിൽ രാജ്യം സ്തംഭിച്ചിരുന്നു. പിന്നാലെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
Comments