ന്യൂഡൽഹി: രാജ്യത്ത് നിർമ്മിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ഇന്ത്യൻ നിർമ്മിത ചക്രങ്ങൾ ലഭിക്കും. സെമി-ഹൈ സ്പീഡ് ട്രെയിൻ ഇന്ത്യയിൽ രൂപകല്പന ചെയ്ത് നിർമ്മിച്ചതാണെങ്കിലും, അതിന്റെ ചക്രങ്ങൾ യുക്രെയ്നിൽ നിന്ന് ഉൾപ്പെടെ ഇറക്കുമതി ചെയ്യാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ യുക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന റഷ്യൻ അധിനിവേശം റഷ്യൻ അധിനിവേശം ചക്രങ്ങളുടെ ഇറക്കുമതിക്ക് തടസമായി. പിന്നാലെ ഇന്ത്യയിൽ തന്നെ ട്രെയിനിന്റെ ചക്രങ്ങൾ നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.
ട്രെയ്നുകൾക്ക് ബംഗളൂരുവിലെ റെയിൽവേ വീൽ ഫാക്ടറിയാണ് വന്ദേഭാരത് ചക്രങ്ങൾ നിർമ്മിക്കുന്നത്. ചക്രങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ഭാഗങ്ങൾക്കായി ഫാക്ടറി ഇതിനകം ടെൻഡർ നൽകിയിട്ടുണ്ട്. ചക്രങ്ങൾക്കുള്ള ആക്സിലുകളുടെ നിർമ്മാണം തുടങ്ങിക്കഴിഞ്ഞു. റിപ്പോർട്ട് അനുസരിച്ച്, 128 ചക്രങ്ങളുടെ ആദ്യ ബാച്ച് ഇതിനകം യുക്രെയ്നിൽ നിർമ്മിച്ചിരുന്നു. എന്നാൽ യുദ്ധം കാരണം അവ റുമേനിയയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവയെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
യുക്രെയ്ൻ നിർമ്മിത ചക്രങ്ങൾ ഈ മാസം അവസാനം ഇന്ത്യയിലേക്ക് എയർ-ലിഫ്റ്റ് ചെയ്യുമെന്നാണ് വിലയിരുത്തൽ. മെയ് 15 നും മെയ് 20 നും ഇടയിൽ ചക്രങ്ങൾ ബാച്ചുകളായി ചെന്നൈയിലേക്ക് കൊണ്ടുവരും. തുടർന്ന് വന്ദേ ഭാരത് ട്രെയിൻ സെറ്റുകൾ നിർമ്മിക്കുന്ന ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലേക്ക് (ഐസിഎഫ്) കൊണ്ടുപോകും. ഒരു വന്ദേ ഭാരത് ട്രെയിനിന് 128 ചക്രങ്ങൾ മതിയാകും. ട്രെയിനിന് 16 കോച്ചുകൾ ഉണ്ട്, ഓരോ റെയിൽവേ കോച്ചും 8 ചക്രങ്ങളിൽ ഓടും.
റൊമാനിയയിൽ കുടുങ്ങിയ യുക്രെയ്നിൽ നിന്നുള്ള 128 ചക്രങ്ങൾ ഒഴികെ, മറ്റ് രണ്ട് വിദേശ കമ്പനികളുമായി ഓർഡർ ചെയ്ത മറ്റ് ചക്രങ്ങളും അടുത്ത മാസത്തോടെ ഇന്ത്യയിലെത്തും. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ പുതിയ പതിപ്പ് 2 ന്റെ ട്രയലിന് ഈ ചക്രങ്ങൾ ഉപയോഗിക്കും. അടുത്ത വർഷം ഓഗസ്റ്റ് 15നകം പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന 75 വന്ദേ എക്സ്പ്രസ് ട്രെയിനുകൾക്ക് ആവശ്യമായ ചക്രങ്ങൾ മാത്രമല്ല, ഭാവി ഉൽപ്പാദനത്തിനായുള്ള മികച്ച ചക്രങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
റെയിൽവേ വീൽ ഫാക്ടറി 2-3 മാസത്തിനുള്ളിൽ ആവശ്യമായ ചക്രങ്ങൾ നിർമ്മിക്കും. ട്രെയിനുകൾക്കായി ആകെ 36,000 ചക്രങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്. നിലവിൽ ഡൽഹിക്കും വാരാണസിക്കും ഡൽഹിക്കും വൈഷ്ണോ ദേവി കത്രയ്ക്കുമിടയിൽ രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഈ വർഷം മുതൽ ട്രെയിനിന്റെ വേർഷൻ 2 മറ്റ് പല റൂട്ടുകളിലും ആരംഭിക്കും.
മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയ്നുകൾ പുറത്തിറക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. തദ്ദേശ നിർമ്മിതി സെമി-ഹൈ സ്പീഡ് സെൽഫ് പ്രോപ്പൽഡ് ട്രെയ്നുകളായ വന്ദേഭാരത്, പിഎം ഗതിശക്തിയുടെ പദ്ധതിയ്ക്ക് കീഴിലാണ് നിർമ്മിക്കുന്നത്. ഉരുക്കിന് പകരം ഭാരം കുറഞ്ഞ അലൂമിനിയം കൊണ്ട് നിർമ്മിക്കുന്ന ഈ ട്രെയ്നുകൾ സൗകര്യങ്ങളുടെ കാര്യത്തിലും മികച്ചതാണ്.
Comments