ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹിമാലയൻ മലനിരകളിലുള്ള ബദ്രിനാഥ് ക്ഷേത്രം തുറന്നു. തീർത്ഥാടകർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഇല്ലാതെ ക്ഷേത്രദർശനത്തിനെത്താം. അതേസമയം നിയന്ത്രണങ്ങൾ ഒവിവാക്കിതിനാൽ പ്രദേശത്ത് പോലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ക്ഷേത്രമാണ് ബദ്രിനാഥ്.
മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ചാർധാം യാത്രയിൽ ഏറ്റവും പ്രധാന്യം അർഹിക്കുന്ന ക്ഷേത്രം കൂടിയാണ് ബദ്രിനാഥ്. എല്ലാവർഷവും ആറു മാസക്കാലം മാത്രമേ ക്ഷേത്രം തുറന്നു പ്രവർത്തിക്കൂ. ബാക്കിയുള്ള ആറു മാസം ക്ഷേത്രം മഞ്ഞുമൂടിയ അന്തരീക്ഷമായിരിക്കും. സാധാരണ ഏപ്രിൽ മാസം മുതൽ നവംബർ വരെയാണ് ക്ഷേത്ര നട തുറക്കുന്നത്.
യുമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദ്രിനാഥ് എന്നിവ ഉൾപ്പെടെ ചാർധാം എന്നറിയപ്പെടുന്ന നാല് പുരാതന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ബദ്രിനാഥ്. ഈ മാസം ആദ്യം ചാർധാം സന്ദർശിക്കുന്ന തീർത്ഥാടകരുടെ എണ്ണം സംസ്ഥാന സർക്കാർ പരിമിതപ്പെടുത്തിയിരുന്നു. ബദ്രിനാഥിൽ 15,000, കേദാർനാഥിൽ 12,000, ഗംഗോത്രിയിൽ 7000, യമുനോത്രിയിൽ 4000 എന്നിങ്ങനെയാണ് തീർത്ഥാടകരെ അനുവദിക്കുക. 45 ദിവസത്തേയ്ക്കാണ് ക്രമീകരണം.
Comments