തൃശ്ശൂർ: സ്വരാജ് റൗണ്ടിൽ നിന്ന് വെടിക്കെട്ട് കാണാൻ അനുമതിയില്ല. സുപ്രീം കോടതിയുടെ നിർദ്ദേശം എല്ലാവരും അനുസരിക്കണമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി പറഞ്ഞു. എല്ലാ വർഷവും ഇത് തുടർന്നു പോകേണ്ടതല്ലേ, ഒരു ജീവഹാനിയും സംഭിക്കാതെ നല്ല രീതിയിൽ തുടരണ്ടതല്ലേ, സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നും എല്ലാവരും വെടിക്കെട്ട് കാണണമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്വരാജ് ഗ്രൗണ്ടിൽ നിന്നും വെടിക്കെട്ട് കാണാൻ സാധിക്കില്ലെന്ന എക്സ്പ്ലോസീവ് കേരള മേധാവി ഡോ.പി കെ റാണയുടെ പ്രതികരണത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയുടെ നിർദ്ദേശത്തെ വൈകാരികമായി ചോദ്യം ചെയ്യാനുള്ള അവകാശമില്ല, നിയമപരമായി ചോദ്യം ചെയ്യാം. അടുത്ത വർഷം സുരക്ഷാ മാനദണ്ഡങ്ങൾ കൂട്ടി സംവിധാനങ്ങൾ ഒരുക്കണം. ഉള്ള സൗകര്യത്തിൽ എല്ലാവരും പൂരം ആസ്വദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തവണത്തെ പൂരത്തിന് പങ്കെടുക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതിനാൽ പൂരത്തിന് പങ്കെടുക്കാനാകില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ഷൂട്ടിംഗ് ഉള്ളതിനാലാണ് കെ. സുരേന്ദ്രന്റെ മകന്റെ കല്യാണത്തിനും പങ്കെടുക്കാഞ്ഞത്. താൻ വിളിച്ച് അറിയിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ജെപി നദ്ദ കേരളത്തിലെത്തിയപ്പോഴുള്ള ചടങ്ങിലും പങ്കെടുക്കാനായില്ല. ആവേദിയിൽ താനും ഉണ്ടാകേണ്ടതായിരുന്നു. ഷൂട്ടിൽ നിർത്തിയാൽ ആ പടം അവിടേം ഇവിടേം ആയിട്ട് നിന്നു പോകും. വൈകുന്നേരം ഷൂട്ടില്ലെന്ന് പറഞ്ഞാൽ ദൂരെയെവിടെയെങ്കിലും നിന്ന് കണ്ടിട്ട് പോകുമെന്നും’ സുരേഷ് ഗോപി പറഞ്ഞു.
അതേസമയം തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിന് രാത്രി 7മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വൈകുന്നേരം 4 മണിയോടെ നഗരത്തിൽ ഗതാഗത നിയന്ത്രമുണ്ടാകും.
Comments