ദുബായ്: 2030-ഓടെ ദുബായ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിൽ 5,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമെന്ന് അധികൃതർ. ദുബായിൽ 100 ശതമാനം ശുദ്ധ ഊർജം ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. 5,000 കോടി ദിർഹമാണ് ഇതിനായി നിക്ഷേപിച്ചിട്ടുള്ളത്.
ദുബായിയുടെ പ്രയാണത്തിലെ പ്രധാന നാഴികകല്ലായി മാറുകയാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്ക്. ലോകത്തെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് സോളർ പാർക്ക് ദീവയുടെ അഭിമാന പദ്ധതിയാണ്. 2050 ആകുമ്പോഴേക്കും പൂർണമായും സംശുദ്ധ വൈദ്യുതി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന പദ്ധതിയാണ് സോളർ പാർക്ക്.
2030-ൽ 5000 മെഗാവാട്ട് ശേഷി നേടാനാണ് ലക്ഷ്യം. പദ്ധതി പൂർത്തിയാകുന്നതോടെ 6.5 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്‌ക്കാനാകുമെന്നാണ് വിലയിരുത്തൽ. 2050ൽ പൂജ്യം കാർബൺ ബഹിർഗമനം എന്ന ലക്ഷ്യം കഴിഞ്ഞ ഒക്ടോബറിലാണ് യുഎഇ പ്രഖ്യാപിച്ചത്.
Comments