കൊച്ചി: തൃക്കാക്കരയിലെ എസ്ഡിപിഐ വോട്ടിന് വേണ്ടി എൽഡിഎഫും യുഡിഎഫും വിലപേശുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യർ. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ എൽഡിഎഫും യുഡിഎഫും തയ്യാറാണോയെന്നും സന്ദീപ് വാര്യർ ചോദിച്ചു.
പോപ്പുലർ ഫ്രണ്ടിനെതിരായി നടക്കുന്ന അന്വേഷണങ്ങൾ അട്ടിമറിക്കാമെന്ന ഉറപ്പിൽ ആ വോട്ട് എൽഡിഎഫ് സ്വന്തമാക്കാൻ കരാറുറപ്പിച്ചിരിക്കുകയാണ്.
പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ ശ്രീനിവാസൻ കൊലക്കേസ് ഗൂഢാലോചനയിൽ പങ്കാളികളായിട്ടും അവരെ പ്രതികളാക്കാത്തത് തൃക്കാക്കരയിൽ നടക്കുന്ന ‘ഡീലിന്റെ’ ഭാഗമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞതും തൃക്കാക്കരയെ മുന്നിൽ കണ്ടാണ്. ഈ ലക്ഷ്യം മുൻ നിർത്തിയാണ് തൃക്കാക്കരയിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്താത്തതെന്നും ബിജെപി വക്താവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. തൃക്കാക്കരയിലെ എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ എൽഡിഎഫും യുഡിഎഫും തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.
Comments