അബുദാബി: അൽബത്തീൻ എക്സിക്യൂട്ടീവ് വിമാനത്താവളം അബുദാബി വ്യോമയാന വകുപ്പ് താൽക്കാലികമായി അടച്ചു. വൻ വിമാനങ്ങൾ ഇറങ്ങാൻ പാകത്തിന് റൺവേ വികസനത്തിനായിട്ടാണ് വിമാനത്താവളം അടച്ചത്. രണ്ടു മാസത്തിന് ശേഷം പതിവ് പ്രവർത്തനത്തിനായി വിമാത്താവളം തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
ജൂലൈ 20 വരെയാണ് അബുദാബി അൽബത്തീൻ എക്സിക്യൂട്ടിവ് എയർപോർട്ട് അടച്ചിടുക. ഈ കാലയളവിൽ ഹെലികോപ്റ്ററുകൾക്കു മാത്രം വിമാനത്താവളം ഉപയോഗിക്കാം. വികസന പ്രവർത്തനങ്ങൾ പൂർത്തിയായാൽ ജൂലൈ 21 മുതൽ പ്രവർത്തനം പുനരാരംഭിക്കും. സ്വകാര്യ ജെറ്റ് വിമാനങ്ങളാണ് ഇവിടെ നിന്ന് സർവീസ് നടത്തിയിരുന്നത്.
1960ൽ നിർമിച്ച അബുദാബിയിലെ ആദ്യത്തെ എയർപോർട്ടാണിത്. 1982ൽ അബുദാബി രാജ്യാന്തര വിമാനത്താവളം തുറന്ന ശേഷം 1983 മുതൽ 2008 വരെ മിലിറ്ററി എയർ ബേസായും പ്രവർത്തിച്ചിരുന്നു. നിലവിൽ 50 സ്വകാര്യ വിമാനങ്ങൾ നിർത്തിയിടാൻ സൗകര്യമുണ്ട്.
Comments