സിംല: സിഖ് ആഗോള ഭീകര സംഘടനയായ ഖാലിസ്ഥാന്റെ പതാകകൾ ഹിമാചൽ നിയമസഭാ കവാടത്തിൽ ഉയർത്തിയ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. പഞ്ചാബിൽ നിന്നാണ് ഖാലിസ്ഥാൻ അനുയായിയെ പിടികൂടിയതെന്ന് ഹിമാചൽ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ പറഞ്ഞു.
ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലെ നിയമസഭാ മന്ദിരത്തിന്റെ കവാടത്തിലാണ് മഞ്ഞ നിറത്തിൽ ഖൽസാ ചിഹ്നങ്ങളോട് കൂടിയ ഖാലിസ്ഥാൻ പതാകകൾ കണ്ടെത്തിയത്. നിയമസഭാ മതിലുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും എഴുതിവച്ചിരുന്നു.
ഹിമാചലിലെ ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ശക്തമായി രംഗത്തുണ്ട്. ഒരു വിദ്രോഹ-വിഘടനവാദ ശക്തികളേയും വളരാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ പറഞ്ഞു.
പഞ്ചാബ്-ഹിമാചൽ പോലീസ് സേനാവിഭാഗം സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ കണ്ടെത്തിയത്. പഞ്ചാബിലെ മൊറീന്ദാ നിവാസിയെയാണ് പിടികൂടിയത്. പിടികൂടപ്പെട്ടവർക്കെതിരെ 153-എ,ബി, ഐപിസി വകുപ്പുകളനുസരിച്ചും കേസ് എടുത്തിട്ടുണ്ടെന്ന് ഹിമാചൽ പോലീസ് അറിയിച്ചു.
Comments