മുംബൈ: ഹിന്ദിയെ രാഷ്ട്രഭാഷയാക്കി ചിലർകൊണ്ടു നടന്നാൽ പോര മറിച്ച് എല്ലാ സംസ്ഥാനങ്ങളും അത് നടപ്പിൽ വരുത്തുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്. ഹിന്ദിയെ എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കേണ്ട കാലഘട്ടമാണ്. ഒരു രാജ്യം,ഒരു ഭരണഘടന,ഒരു ചിഹ്നം,ഒരു ഭാഷയെന്നത് കേന്ദ്രസർക്കാർ പ്രഖ്യാപിക്കാൻ മടിക്കരുതെന്നാണ് റാവത്തിന്റെ ആവശ്യം.
ഇംഗ്ലീഷിന് ഔദ്യോഗിക പരിവേഷമല്ല നൽകേണ്ടതെന്നും ഹിന്ദിയെ രാഷ്ട്രഭാഷയെന്ന നിലയിൽ എല്ലാ സംസ്ഥാനങ്ങളും ഗൗരവത്തിലെടുക്കണമെന്നും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിനെ പിന്തുണച്ചാണ് റാവത്തിന്റെ പ്രതികരണം. ദക്ഷിണേന്ത്യയിൽ തമിഴ്നാട് ഹിന്ദിക്കെതിരെ വീണ്ടും പ്രസ്താവനകൾ ഇറക്കിയതിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രഭാഷ വിഷയം വീണ്ടും ചർച്ചയാവുകയാണ്. ഹിന്ദി ഒരിക്കലും പ്രാദേശിക ഭാഷകളെ തളർത്തിയിട്ടില്ലെന്നതിന് നല്ല ഉദാഹരണമാണ് മഹാരാഷ്ട്രയും ഗുജറാത്തും പഞ്ചാബു മെന്നും റാവത് പറഞ്ഞു.
തമിഴ്നാട് ഇന്നും ഹിന്ദി മേഖലകളെ കണ്ണടച്ച് എതിർക്കുന്നതിനെ റാവത് പരിഹസിച്ചു. ചെന്നൈയിലും കോയമ്പത്തൂരിലും പാനീപ്പൂരി വിൽക്കുന്നതാരാണെന്നും അവരെന്ത് ഭാഷ സംസാരിക്കുന്നുവെന്നും തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടി ഒന്ന് പരിശോധിക്ക ണമെന്നും റാവത് പറഞ്ഞു.
Comments