ശ്രീനഗർ: കശ്മീർ അതിർത്തി മേഖലയിൽ വീണ്ടും ഡ്രോൺ സാന്നിദ്ധ്യം. ബിഎസ്എഫ് വെടിവെച്ചതിനെ തുടർന്ന് അതിസുരക്ഷാ മേഖലയ്ക്ക് സമീപത്തേക്ക് വന്ന ഡ്രോൺ തിരികെ പറന്നതായി സൈന്യം അറിയിച്ചു. കശ്മീരിലെ അറീനാ മേഖലയിലാണ് ഡ്രോൺ അതിരാവിലെ ശ്രദ്ധയിൽപ്പെട്ടത്.
‘ബിഎസ്എഫ് കശ്മീരിലെ അതിർത്തിയിൽ അതിരാവിലെ 4.30നാണ് ഡ്രോൺ കണ്ടെത്തിയത്. ആർഎസ് പുര അറീനാ സെക്ടറിൽ പാകിസ്താനിൽ നിന്നാണ് ഡ്രോൺ അയച്ചിരിക്കുന്നത്. 8 റൗണ്ട് വെടിയുതിർത്തതോടെ ഡ്രോൺ തിരികെ പറക്കുകയായിരുന്നു.’ ബിഎസ്എഫ് മേധാവി പറഞ്ഞു.
ജമ്മുകശ്മീർ മേഖലയിൽ ആയുധങ്ങളുമായും സ്ഫോടക വസ്തുക്കളുമായും ഡ്രോണുകൾ അയയ്ക്കുന്നത് പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകളാണെന്ന് ബിഎസ്എഫ് ഐജി സന്ധു പറഞ്ഞു. ഈ മാസം രണ്ടാംതവണയാണ് പാകിസ്താൻ ഡ്രോൺ ശ്രദ്ധയിൽ പെടുന്നതെന്നും ബിഎസ്എഫ് പറഞ്ഞു.
Comments