എറണാകുളം: തൃക്കാക്കര പിടിച്ചെടുക്കാൻ പ്രചാരണ പരിപാടികൾക്ക് വേഗം കൂട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. തൃക്കാക്കരയിൽ വിജയം സാദ്ധ്യാമണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ ഇതുവരെയുള്ള ചരിത്രം കോൺഗ്രസിന് അനുകൂലമാണെന്നത് നോക്കേണ്ട. ശക്തമായ പ്രവർത്തനത്തിലൂടെ എതിരാളികളുടെ കുത്തക മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തിട്ടുണ്ട്. ഇത് തൃക്കാക്കരയിലും ആവർത്തിക്കും. അട്ടിമറിയ്ക്കാൻ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കരയെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ബൂത്ത് സെക്രട്ടറിമാർ ബൂത്തുകളിൽ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
അടുത്ത മൂന്ന് ദിവസവും തൃക്കാക്കരയിൽ തന്നെ തുടരാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഈ ദിവസങ്ങളിലായി നടക്കുന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാകും മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങുക. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രിയ്ക്ക് പുറമേ മന്ത്രിമാരും എംഎൽഎമാരും മണ്ഡലത്തിൽ എത്തിയിട്ടുണ്ട്.
Comments