കീവ്: യുക്രെയിനിൽ 80 ദിവസമായി നടത്തുന്ന ആക്രമണത്തിനിടെ നിർണ്ണായ പിന്മാറ്റം നടത്തി റഷ്യ. കീവിന് സമീപമുള്ള ഖാർകീവിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനാണ് തീരുമാനം. ശക്തമായ ബോംബാക്രമണത്തിൽ തകർത്തെറിഞ്ഞ നഗരത്തിൽ നിന്നാണ് റഷ്യയുടെ പിന്മാറ്റം. എന്നാൽ യുക്രെയ്ന് മേൽ നിയന്ത്രണം പിടിക്കാൻ നിർണ്ണായക മേഖലകളിൽ സൈനിക സാന്നിദ്ധ്യം തുടരുമെന്ന സൂചനയും പ്രതിരോധ വിദഗ്ധർ നൽകുന്നുണ്ട്.
ഇതിനിടെ പ്രദേശവാസികളെ ഒഴിപ്പിക്കാൻ അനുവദിച്ചതിനെ തുടർന്ന് മരിയൂപോളിൽ നിന്ന് ജനങ്ങൾ പുറത്തുകടക്കുകയാണ്. 1000 കാറുകളിലായി നിരവധി പേർ യുക്രെയ്ൻ നിയന്ത്രിത സാഫ്രോസിയയിലെത്തിയെന്ന് സന്നദ്ധസംഘടനകൾ അറിയിച്ചു.
ഇതിനിടെ റഷ്യൻ സൈന്യം കടന്നുകയറിയ ലിസിയം മേഖലയിൽ യുക്രെയ്ൻ സൈന്യം തിരിച്ചടിച്ചെന്നും കനത്തനാശം അധിനിവേശ സൈന്യത്തിനുണ്ടായെന്നും മേഖലാ ഗവർണർ അറിയിച്ചു. ഡോൺബാസിൽ പൂർണ്ണ വിജയം നേടാനായിട്ടില്ലെന്നും സൈന്യം വിജയം നേടുമെന്നും പുടിൻ ആവർത്തിച്ചു. മരിയൂപോളിൽ യുക്രെയ്ൻ സൈന്യത്തിന് നേരെ ആക്രമണം തുടരുമെന്നും പ്രദേശവാസികളെ ഒഴുപ്പിക്കുന്നതിൽ റഷ്യ അനുവാദം നൽകിയെ്ന്നും പുടിൻ പറഞ്ഞു.
Comments