വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേനയും പലസ്തീൻ തോക്കുധാരികളും തമ്മിലുള്ള വെടിവെയ്പിൽ കൊല്ലപ്പെട്ട അൽ ജസീറ മാദ്ധ്യമപ്രവർത്തക ഷിറിൻ അബു അക്ലേയ്ക്ക് വേണ്ടി മുസ്ലീങ്ങൾ പ്രാർത്ഥിക്കരുതെന്ന ആഹ്വാനവുമായി ഇസ്ലാമിക പണ്ഡിതൻ. ട്വിറ്ററിലൂടെയാണ് കമ്രാൻ എന്ന ഇസ്ലാമിക പണ്ഡിതൻ ഈ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കൊല്ലപ്പെട്ട മാദ്ധ്യമ പ്രവർത്തക ക്രിസ്ത്യാനിയാണെന്നതാണ് ഇയാൾ ഇതിനായി പറയുന്ന ന്യായീകരണം.
‘ പലസ്തീനിൽ കൊല്ലപ്പെട്ട മാദ്ധ്യമപ്രവർത്തകയ്ക്ക് വേണ്ടി നിരവധി മുസ്ലീങ്ങൾ ദുആ ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു. അവർ ഒരു ക്രിസ്ത്യാനിയാണ്. മുസ്ലീമല്ലാത്ത ഒരാളുടെ മരണശേഷം അവരുടെ ശാന്തിക്കായി പ്രാർത്ഥിക്കാൻ പാടില്ല. അവിശ്വാസിയായ ഒരാൾക്ക് വേണ്ടി പ്രാർത്ഥിച്ചാൽ അവർ നരകാഗ്നിയിലേക്കായിരിക്കും ചെന്ന് എത്തുന്നത്. അതുകൊണ്ട് മുസ്ലീങ്ങൾ ആരും അവൾക്ക് വേണ്ടി ദുആ ചൊല്ലരുത്.’
അതേസമയം കമ്രാന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഈ മാസം 11ാം തിയതിയാണ് ഷിറിന്ഡ വെടിയേറ്റ് മരിച്ചത്. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ദാരുണ സംഭവം.
Comments