പേഷാവാർ: പാകിസ്താനിൽ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നത് തുടരുന്നു. പേഷാവറി ലാണ് രണ്ടു സിഖുകാരെ വെടിയേറ്റ് മരിച്ചത്. സ്വന്തമായി കട നടത്തിയിരുന്ന രണ്ടുപേരെ തോക്കുമായി എത്തിയവർ വെടിവെച്ച് കൊല്ലുകയായിരുന്നു. സൽജീത് സിംഗ്(42), രഞ്ജീത് സിംഗ്(38) എന്നിവരാണ് കൊല്ലപ്പെട്ടത്.
പെഷാവറിലെ സർബാന്ദ് മേഖലയിലാണ് ഇന്ന് രാവിലെ അക്രമം നടന്നത്. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വാ പ്രവിശ്യയിലാണ് ഭീകരർ കൊലപാതകം നടത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.
പെഷാവറിൽ നിലവിൽ 15,000 സിഖ് വംശജരാണ് താമസിക്കുന്നത്. ഭൂരിഭാഗം പേരും പ്രവിശ്യ തലസ്ഥാനത്തിനടുത്തുള്ള ജോഗാൻ ഷാ മേഖലയിലാണ് താമസിക്കുന്നത്. നല്ല നിലയിൽ കച്ചവടരംഗത്ത് നിലയുറപ്പിടച്ചിരിക്കുന്ന സിഖ് സമൂഹം പാക്സമ്പദ് വ്യവസ്ഥയിൽ കാര്യമായി സംഭാവന ചെയ്യുന്നവരുമാണ്. നിരവധി പേർ ഫാർമസി രംഗത്തും മികച്ച നിലയിൽ പ്രവർത്തിക്കുന്നവരാണ്.
Comments