ജെനീവ : ലോകത്ത് കൊറോണ വ്യാപനം വീണ്ടും വർദ്ധിക്കുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രാേസ് അഥനോം ഗെബ്രയേസസ്. വൈറസ് വ്യാപനം എങ്ങനെയാണ് നടക്കുന്നത് എന്നോ എങ്ങനെയാണ് പരിവർത്തനം ചെയ്യുന്നത് എന്നോ കണ്ടെത്താനാകുന്നില്ല. ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലെ നാലെണ്ണത്തിൽ രോഗവ്യാപനം വർദ്ധിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ പരിശോധന കുറയുന്നതും നിയന്ത്രണങ്ങൾ പിൻവലിച്ചതും കാരണം രോഗവ്യാപനം നിർണയിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ വൈറസ് എവിടെയാണെന്നും അത് എങ്ങനെ പരിവർത്തനം ചെയ്യപ്പെടുന്നുവെന്നും അറിയുന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ഉത്തര കൊറിയയിൽ രോഗവ്യാപനം വലിയ തോതിൽ വർദ്ധിക്കുന്നതായും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ 232,880 പേർക്ക് പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറ് പേർ മരിക്കുകയും ചെയ്തു. വാക്സിൻ സ്വീകരക്കാത്ത ആളുകൾക്കിടയിൽ രോഗം വ്യാപിക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും.
ഉത്തര കൊറിയയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ഇതുവരെ ആരും വാക്സിൻ സ്വീകരച്ചിട്ടില്ലാത്തത് കൊണ്ട് തന്നെ രോഗം പിടിപെടാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ഇത് മുന്നിൽ കണ്ട്് രോഗികളുടെ കൃത്യമായ റിപ്പോർട്ട് തൈമാറാൻ ഭരണകൂടം തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.
Comments