ചെന്നൈ: വേർപിരിഞ്ഞ് താമസിക്കുന്ന മാതാപിതാക്കൾ ഒരുമിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിവെച്ച് പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. നാമക്കൽ രാശിപുരം നാരക്കിണറിലുള്ള രവിചന്ദ്രന്റെയും മേഖലയുടേയും മകൻ തരുണാണ് ആത്മഹത്യ ചെയ്തത്.
പിതാവ് മദ്യപാനശീലം നിയന്ത്രിക്കണമെന്നും സഹോദരിയെ നന്നായി നോക്കി വളർത്തണമെന്നും വിദ്യാർത്ഥി ആത്മഹത്യക്കുറിപ്പിൽ ആവശ്യപ്പെടുന്നു.രാജപാളയത്തിലുള്ള സർക്കാർസ്കൂളിലെ വിദ്യാർത്ഥിയായ തരുൺ പ്ലസ്ടു പൊതുപരീക്ഷ എഴുതിവരുകയായിരുന്നു. അച്ഛനും അമ്മയും പിരിഞ്ഞുതാമസിക്കുന്നതിൽ ഏറെനാളുകളായി നിരാശനായി കാണപ്പെട്ടിരുന്നുവെന്നാണ് വിവരം.
ഡ്രൈവറായിരുന്ന രവിചന്ദ്രന്റെ മദ്യപാനശീലത്തെ തുടർന്ന് ഭാര്യ മേഖലയുമായി വഴക്ക് പതിവായിരുന്നു. രണ്ടുവർഷമായി രവിചന്ദ്രൻ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്
Comments