ന്യൂഡൽഹി: ഡൽഹിയിൽ കശാപ്പ്ശാല അടച്ച് പൂട്ടി ദേശീയ ഹരിത ട്രിബ്യൂണൽ. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ഗാസിയാബാദിലെ ഫ്രിഗോറിഫിക്കോ അല്ലന പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തിക്കുന്ന കശാപ്പ് ശാലയാണ് അടച്ച് പൂട്ടിയത്.
ഗാസിയാബാദിൽ മൃഗങ്ങളെ കശാപ്പ് ചെയ്യാൻ നിയമ പ്രകാരം അനുമതി നൽകിയിരുന്ന കശാപ്പ് ശാലയാണ് ഇത്. എന്നാൽ പരിസ്ഥിതി നിയമങ്ങൾ പാലിക്കാതെയാണ് കശാപ്പ് ശാല പ്രവർത്തിക്കുന്നതെന്ന് കാണിച്ച് ഹരിത ട്രിബ്യൂണലിൽ പരാതി ലഭിച്ചിരുന്നു. പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് കശാപ്പ് ശാല അടച്ചുപൂട്ടാൻ ട്രിബ്യൂണൽ ഉത്തരവിട്ടത്.
കശാപ്പ് ശാലയിൽ നിന്നുള്ള മലിന ജലവും, മാലിന്യങ്ങളും പൊതു അഴുക്കുചാലിലൂടെയാണ് ജീവനക്കാർ ഒഴിക്കിവിട്ടിരുന്നത്. ഇതിന് പുറമേ ഒരു ദിവസം കൊല്ലുന്ന മൃഗങ്ങളുടെ കണക്കുകൾ രേഖപ്പെടുത്തുന്നില്ല. കശാപ്പ് ശാല വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഹരിതട്രിബ്യൂണൽ അദ്ധ്യക്ഷൻ ജസ്റ്റിസ് ആദർശ് കുമാർ ജോയെൽ ആണ് കശാപ്പ് ശാല അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.
Comments