ശ്രീനഗർ: ജമ്മുകശ്മീരിൽ സ്ത്രീശാക്തീകരണത്തിന് പുതിയ അദ്ധ്യായം കുറിച്ച് നിർണായക നീക്കം. ചരിത്രത്തിലാദ്യമായി ജമ്മുകശ്മീർ സർവ്വകലാശാലയുടെ വൈസ്ചാൻസലർ പദവിയിലേക്ക് പ്രൊഫസർ നിലോഫർ ഖാനെ നിയമിച്ചു. കശ്മീർ സർവ്വകലാശാലയിൽ ഹോംസയൻസ് വിഭാഗം മേധാവിയായി ഇതുവരെ പ്രവർത്തിക്കുകയായിരുന്നു. ലഫ.ജനറൽ മനോജ് സിൻഹയാണ് നിലോഫർ ഖാനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കൈമാറിയത്.
1969 ലെ കശ്മീർ ആന്റ് ജമ്മു സർവ്വകലാശാല വകുപ്പ് 12 അനുസരിച്ചാണ് പ്രൊഫസർ നിലോഫർ ഖാനെ നിയമിച്ചത്. മൂന്നു വർഷത്തേക്കാണ് കാലാവധി. ഇതുവരെ വൈസ് ചാൻസ്ലലർ ചുമതലയിലുണ്ടായിരുന്ന പ്രൊഫസർ. തലത് അഹമ്മദിന്റെ സ്ഥാനത്തേക്കാണ് നിലോഫർ ഖാൻ എത്തുന്നത്. 2021ൽ കാലാവധി തീർന്നെങ്കിലും കൊറോണ കാലഘട്ട ത്തിലെ വിവിധ കാരണങ്ങളാൽ വൈസ് ചാൻസ്ലർ നിയമനം വൈകുകയായിരുന്നു.
ജമ്മുകശ്മീരിലെ മാറിയ സാഹചര്യത്തിൽ വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളിൽ നിരവധി വനിതകളാണ് പ്രധാന ചുമതലകളിലേയ്ക്ക് നിയമിക്കപ്പെട്ടിരിക്കുന്നത്. ജമ്മുകശ്മീരിലെ പെൺകുട്ടികൾക്ക് ഏറെ പ്രേരണം നൽകുന്ന തീരുമാനങ്ങളാണ് ഭരണകൂടം എടുക്കുന്നത്. കശ്മീരിന്റെ മണ്ണിൽ നിന്നും വിവിധ സർക്കാർ-അർദ്ധസർക്കാർ സംവിധാനങ്ങളുടെ പ്രധാന ചുമതലയേറ്റെടുത്ത് പ്രവർത്തിക്കുന്ന വനിതകളുടെ എണ്ണം ഇനിയും ഉയരുമെന്നും ലഫ്. ജനറൽ മനോജ് സിൻഹ അറിയിച്ചു.
Comments