ന്യൂഡൽഹി: വീട്ടുജോലിക്കാരിയായ 48കാരിയെ തൊഴിലുടമകൾ മർദ്ദിച്ച് മുടിമുറിച്ചുകളഞ്ഞതായി പരാതി. വെസ്റ്റ് ഡൽഹിയിലെ രജൗരി ഗാർഡനിൽ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിയായ രജനിയയെയാണ് ജോലി ചെയ്യുന്ന സ്ഥലത്തെ വീട്ടുകാർ ക്രൂരമായി മർദ്ദിച്ചത്.
പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിയായ രജനിയാണ് ക്രൂരമായ പീഡനത്തിനിരയായത്. രജനി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്ന് അവരുടെ ബന്ധുക്കൾ വ്യക്തമാക്കി. 7000രൂപ പ്രതിമാസ വേതനത്തിൽ ഒരു വീട്ടിൽ ജോലിക്കു നിൽക്കുകയായിരുന്നു രജനി. സംഭവത്തിൽ വീട്ടുടമകളായ ദമ്പതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഒരു സ്ത്രീയെ ക്രൂരമായ അതിക്രമത്തിന് ഇരയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സഫ്ദർജങ് ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജോലി സ്ഥലത്തെ ഉടമസ്ഥരുടെ ക്രൂരമായ അതിക്രമത്തിന് സ്ത്രീ ഇരയായതായി കണ്ടെത്തിയെന്ന് ഡപ്യൂട്ടി കമ്മിഷ്ണർ ഘനശ്യാം ബെൻസാൽ വ്യക്തമാക്കി.വീട്ടുടമസ്ഥനായ അഭിനീതിനും അയാളുടെ ഭാര്യക്കും എതിരെ രജനി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. മുടിക്കു കുത്തിപ്പിടിച്ച് ക്രൂരമായി മർദിച്ചെന്നും ഇവർ ആരോപിക്കുന്നു,
റോഡിനു മുന്നിൽ രജനിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മൂത്രത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. അവൾക്ക് അനങ്ങാൻ കഴിയില്ലായിരുന്നു. ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് എനിക്ക് ബോധ്യമായി. ഞാൻ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിയിൽ നിന്നും വലിച്ചിഴച്ച് പുറത്തേക്കു കൊണ്ടുവന്ന ദമ്പതികൾ രജനിയെ മുടിക്കു കുത്തിപ്പിടക്കുകയും ശരീരമാസകലം മർദിക്കുകയും ചെയ്തിരുന്നതായി അവർ വെളിപ്പെടുത്തിയെന്ന് രജനിയെ ആശുപത്രിയിലെത്തിച്ച ആളുകൾ വ്യക്തമാക്കി.
Comments